മോഹൻലാലിന്റെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു; കാര്യവട്ടം ശശികുമാർ പറയുന്നു..!!

3,429

അഭിനേതാവ്, അതിലുപരി നിർമാതാവ് എന്നി നിലകളിൽ എല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കാര്യവട്ടം ശശികുമാർ. തൊണ്ണൂറുകളിൽ നിരവധി സിനിമകൾ നിർമ്മിക്കുകയും ഒപ്പം അതെ കാലയളവിൽ അഭിനേതാവ് ആയും താരം തിളങ്ങിയിട്ടുണ്ട്.

സൂപ്പർ സ്റ്റാർ, ജഡ്ജെമെന്റ്, രഥചക്രം, ഈ കണ്ണിൽ കൂടി, ചെങ്കോൽ, തലമുറ, വർണ്ണപ്പകിട്ട്, ദേവാസുരം തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് കാര്യവട്ടം ശശി കുമാർ. ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനൽ വഴി മോഹൻലാൽ എന്ന താരത്തിനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും അതുപോലെ ചില സിനിമ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ശശികുമാർ.

മോഹൻലാൽ എന്ന ആളെ താൻ ആദ്യമായി കാണുന്നത് യൂണിവേഴ്സിറ്റി കോളേജിൽ വെച്ചാണ് എന്ന് ശശികുമാർ പറയുന്നു. അന്ന് ഞാൻ അവിടെ പഠിക്കുക ആയിരുന്നു. ഇന്ത്യൻ കോഫി ഹൌസ് ആയിരുന്നു ഞങ്ങളുടെ എല്ലാം ആഘോഷ കേന്ദ്രം. കോളേജിൽ പോയില്ല എങ്കിൽ കൂടിയും ഞങ്ങൾ ഇന്ത്യൻ കോഫീ ഹൗസിൽ പോകും. അവിടെ വെച്ച് ആയിരുന്നു മോഹൻലാൽ, എം ജി ശ്രീകുമാർ, മേനക സുരേഷ്, പ്രിയദർശൻ എന്നിവരെയൊക്കെ കാണുന്നതെന്ന് ശശികുമാർ പറയുന്നു. അതിനൊക്കെ ശേഷം ആണ് മോഹൻലാൽ തിരനോട്ടത്തിൽ അഭിനയിച്ചത് അറിയുന്നത്.

പുതുമുഖങ്ങൾ മാത്രമുള്ള ചിത്രമായിരുന്നു. അന്നത്തെ കാലത്തിൽ ഒരു ദിവസം ആയിരുന്നു ആ ചിത്രം തീയറ്ററിൽ ഓടിയത്. എന്നാൽ മോഹൻലാലിന്റെ അഭിനയവും ആംഗിളും എല്ലാം മികച്ചത് ആയിരുന്നു. മോഹൻലാൽ ഇന്നും എന്നെ കാണുമ്പോൾ ഒരു ബഹുമാനത്തോടെ മാത്രമേ എന്റെ മുന്നിൽ നിൽക്കാറുള്ളൂ. മോഹൻലാലിനൊപ്പം ഞാൻ ആരോ ഏഴോ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം വിജയമായി.

ഒരിക്കൽ ഐവി ശശി പറഞ്ഞു കാര്യവട്ടം ശശി ഉണ്ടേൽ നമ്മുടെ പടം ഹിറ്റ് ആയിരിക്കുമെന്നു. അങ്ങനെ ഒട്ടേറെ തവണ സംഭവിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞാൽ ഞാൻ പറയും നൂറു ദിവസം ഓടുമെന്നു. ഓടിയിട്ടുണ്ട്. അപ്പോൾ മോഹൻലാൽ പറയുമായിരുന്നു ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ എന്ന്. അതുപോലെ ദേവാസുരം ഒരു തട്ടിക്കൂട്ട് പടം ആയിരുന്നു. ശശിയേട്ടൻ അതിനെ കുറിച്ച് പറയുന്നത്.

ഒരു ദിവസം വിവികേ മേനോനും ശശിയേട്ടനും എല്ലാം ഭക്ഷണം കഴിച്ച് കോഴിക്കോട് മഹാറാണി ഹോട്ടലിൽ ഉറക്കം ആയിരുന്നു. അങ്ങനെ ഉള്ള സമയത്തിൽ ആയിരുന്നു രഞ്ജിത് ശശിയേട്ടനോട് കഥ പറയാൻ വേണ്ടി അവിടെ എത്തുന്നത്. അങ്ങനെ പാതി ഉറക്കത്തിൽ ആയിരുന്നു കഥ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഞെട്ടി എഴുന്നേൽക്കുക ആയിരുന്നു. തുടർന്ന് താൻ മേനോനെയും വിളിച്ചു എഴുന്നേൽപ്പിച്ചു.

അങ്ങനെ കഥ കേട്ട് സിനിമ ആക്കാം എന്ന് കരുതി പണം ഒന്നും ഇല്ലാതെ ഷൂട്ട് ചെയ്ത തട്ടിക്കൂട്ട് ചിത്രം ആയിരുന്നു ദേവാസുരം. അന്ന് ഞാൻ ചിത്രീകരണം കഴിഞ്ഞു ലാലിനോട് പറഞ്ഞു ലാലേ എഴുതി വെച്ചോ ഈ പടം നൂറു ദിവസം ഓടുമെന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു എന്ന് കാര്യവട്ടം ശശി കുമാർ പറയുന്നു.

You might also like