21 വർഷമായി ആ വേദന സഹിക്കാൻ തുടങ്ങിയിട്ട്; ഓപ്പറേഷൻ ചെയ്യാൻ പണമില്ലാഞ്ഞിട്ടല്ല; ഇനിയും കളിയാക്കും; മമ്മൂട്ടി..!!

177

മലയാളത്തിന്റെ നിത്യഹരിത നായകനാണ് എല്ലാവരും സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി അഭിനയ ലോകത്തിൽ നിൽക്കുന്ന താരംകൂടിയാണ് മമ്മൂട്ടി.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുള്ള ദേശിയ അവാർഡ് വരെ നേടിയിട്ടുള്ള എന്നും ഒരു വിസ്മയമാണ് മമ്മൂട്ടി. എന്നാൽ താൻ ഇത്രയൊക്കെ ആയി എങ്കിൽ കൂടിയും ഇടത് കാലിന്റെ പൊട്ടിയ ലിഗ്മെന്റിന്റെ വേദന സഹിക്കാൻ തുടങ്ങിയിട്ട് 21 വർഷങ്ങൾ ആയി എന്ന് മമ്മൂട്ടി പറയുന്നു.

കോഴിക്കോട് മെയിത്ര ആശുപത്രിയിൽ സന്ധി മാറ്റി വെക്കുന്ന റോബോർട്ടിക് ശസ്ത്രക്രിയ ഉൽഘാടനം ചെയ്യാൻ എത്തിയപ്പോളാണ് മമ്മൂട്ടി താൻ ഇത്രയും കാലമായി അനുഭവിക്കുന്ന ആ വേദനയെ കുറിച്ച് മനസ്സ് തുറന്നത്. പണവും നേട്ടവും എല്ലാം ഉണ്ടെങ്കിൽ കൂടിയും താൻ ഇന്ന് ശസ്ത്രക്രിയ ചെയ്തു മാറ്റം വരുത്താത്തതിന്റെ കാരണവും പറയുന്നുണ്ട് മമ്മൂട്ടി.

മമ്മൂട്ടി പറഞ്ഞതിങ്ങനെ..

ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്.

ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിൽ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടൽ.

എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയർമാൻ പി.കെ അഹമ്മദ് ഡയറക്ടർ ഡോ അലി ഫൈസൽ , ബോൻ ആൻഡ് ജോയിന്റ് കെയർ ചെയർമാൻ ഡോ. ജോർജ്ജ് എബ്രഹാം ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

You might also like