ദേവാസുരത്തിന്റെ 26 ആം വാർഷികത്തിൽ ഈ കട്ട മോഹൻലാൽ ഫാൻ മ്യൂസിയം തുറക്കുന്നു; ടോബിൻ ആരാധനാമൂർത്തിക്ക് വേണ്ടി സഞ്ചരിച്ച വഴികൾ അതിശയിപ്പിക്കും..!!

154

മോഹൻലാൽ എന്ന നടനെ ഇഷ്ടമില്ലാത്ത ആളുകൾ കേരളത്തിൽ വിരളം ആയിരിക്കും. മനസിൽ മോഹൻലാൽ എന്ന നടനോടുള്ള ആരാധനയുള്ള ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.

എന്നാൽ മോഹൻലാൽ എന്ന നടനോടുള്ള ആരാധന മൂലം മോഹൻലാൽ കഥാപാത്രങ്ങളും ചിത്രത്തിൽ ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കാൻ മ്യൂസിയം ഉണ്ടാക്കിയ ഒരു ആരാധകൻ. മോഹൻലാൽ അവതരിച്ച കഥാപാത്രം ഉപയോഗിച്ച വാഹനങ്ങൾ തേടിപ്പോയ ഒരു ആരാധകൻ.

6 വർഷത്തെ അധ്വാനത്തിന് ഒടുവിൽ ടോബിൻ ജോസഫ് എന്ന മോഹൻലാൽ ആരാധകന്റെ ഇരുനില വീട് മ്യൂസിയമായി ഒരുങ്ങുകയാണ്. അങ്ങനെ വേറിട്ട വഴിയിലൂടെ 6 വർഷം കൊണ്ട് വിസ്മയമൊരുക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോബിൻ ജോസഫ്.

മാമ്മൂട് കണിച്ചുകുളം ‘ഹോം ഓഫ് ജോയ്’ വീട്ടിലൊരുങ്ങുന്ന മംഗലശ്ശേരി മ്യൂസിയത്തിൽ മോഹൻലാലിന്റെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും മംഗലശ്ശേരി നീലകണ്ഠൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ പുനർജനിക്കുന്നു.

ഇരുനില വീട്ടിലെ ക്രമീകരണങ്ങൾ ഇങ്ങനെ, താഴത്തെ ഭാഗം ‘ദേവാസുര’ത്തിനും മുകൾനില ‘രാവണപ്രഭു’വിനും മാറ്റിവച്ചിരിക്കുന്നു. ഇരുസിനിമകളിലെയും കഥാപാത്രങ്ങളുടെ 25 ഫൈബർ പ്രതിമകൾ ഉണ്ട്. ചിലത് ചലിക്കുന്ന പ്രതിമകളാണ്. ഇരുപതോളം ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ.

മോഹൻലാലിന്റെ ആരാധകനായ അച്ഛൻ ജോയ് തോമസിന്റെ ഓർമയ്ക്കു കൂടിയാണ് ടോബിൻ മ്യൂസിയം തയാറാക്കുന്നത്. ‘ദേവാസുര’ത്തിൽ മോഹൻലാൽ ഉപയോഗിച്ച ജീപ്പും ഈ മ്യൂസിയത്തിലുണ്ട്. പാലക്കാട് മുടപ്പല്ലൂരിലെ മോഹൻലാലിന്റെ മറ്റൊരു ആരാധകനായ ശശീന്ദ്രനിൽ നിന്നാണ് ജീപ്പ് ലഭിച്ചത്.

‘ദേവാസുര’ത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിൽ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിൻ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദർശനത്തിനെത്തും. മോഹൻലാൽ ആരാധകനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

You might also like