രാഖി കാമുകിയല്ല, ഒരുമിച്ച് ജീവിച്ചത് നാല് മാസം; താലികെട്ടിയത് എറണാകുളത്ത് അമ്പലത്തിൽ വെച്ച്..!!

42

അമ്പൂരിൽ കാമുകിയായ യുവതിയെ സൈനികനായ കാമുകൻ വകവരുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ. കേസിലെ പ്രധാന പ്രതിയായ അഖിലേഷും രാഖിയും ഭാര്യയും ഭർത്താവും ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇരുവരും എറണാകുളത്ത് ഒരു പ്രമുഖ അമ്പലത്തിൽ വെച്ചാണ് വിവാഹിതർ ആയത്. രാഖി എറണാകുളത്ത് ഒരു പ്രസ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. ഇവരും കഴിഞ്ഞ നാല് മാസങ്ങളായി ഒന്നിച്ച് ജീവിച്ചു വരുകയായിരുന്നു.

എന്നാൽ അഖിലേഷും രാഖിയും ആയുള്ള വിവാഹം അഖിലേഷിന്റെ കുടുംബത്തിന് അറിയില്ല എന്നാണ് കരുതുന്നത്, അഖിലിനായി ഇവർ മറ്റൊരു വിവാഹ ആലോചന നടത്തുകയും തുടർന്ന് വിവാഹ നിശ്ചയം വരെ കാര്യങ്ങൾ എത്തുകയും ചെയിതു. ഇതാണ് രാഖിയും അഖിലും തമ്മിൽ വഴക്ക് ഉണ്ടാവാൻ ഉള്ള കാരണം.

തുടർന്ന് ഒത്ത് തീർപ്പാക്കാൻ വേണ്ടിയാണ് അഖിലേഷ് രാഖിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്, കാറിൽ വെച്ചായിരുന്നു കഴുത്ത് മുറുക്കി ബോധരഹിതയാക്കിയത്. ഇത് ചെയിതത് സഹോദരൻ രാഹുൽ ആയിരുന്നു. തുടർന്നാണ് വീണ്ടും കുരിക്കി അഖിലേഷ് രാഖിയെ അവസാനിച്ചത്.

തുടർന്ന് രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ ഇരുവരും കുഴി ഉണ്ടാക്കി അതിൽ ഇടുക ആയിരുന്നു, വ്യക്തമായ പദ്ധതിയിൽ കൂടിയാണ് സംഭവങ്ങൾ നടത്തിയത്. എന്നാൽ താൻ രാഖിയെ അന്നേ ദിവസം കണ്ടിരുന്നു എന്നും എന്നാൽ രാഖിയുടെ മരണത്തിൽ തനിക്ക് പങ്കില്ല എന്നുമാണ് അഖിലേഷ് മാധ്യമങ്ങൾക്ക് ഫോണിൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും വിവാഹിതർ ആണെന്ന് ഉള്ള കാര്യങ്ങൾ ഒന്നും അഖിൽ പറഞ്ഞിരുന്നില്ല.

ഫെബ്രുവരി 15ന് ആയിരുന്നു ഇരുവരും വിവാഹിതർ ആയത്, തുടർന്ന് ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ, തുടർന്നാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടാകുന്നതും തുടർന്നാണ് ഇരുവരും തമ്മിൽ കടുത്ത വഴുക്കുകൾ ഉണ്ടാവുന്നത്.
അഖിലേഷും സഹോദരൻ രാഹുലും ചേർന്നാണ് യുവതിയെ വകവരുത്തിയത്, കഴുത്തിൽ കയർ മുറക്കി രാഖിയെ ഇല്ലാതെയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ അഖിലേഷ് ഇതുവരെ നടത്തിയ വാദങ്ങൾ പൊള്ളയാണ് എന്നാണ് തെളിയിക്കുന്നത്. ഒരു മാസം മുമ്പ് കാണാതായ രാഖിയെ കഴിഞ്ഞ ദിവസം ആയിരുന്നു കാമുകനായ അഖിലേഷിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയത്. അഖിലേഷിനെ കണ്ടെത്താൻ പോലീസ് സംഘം ഡൽഹിയിലേക്ക് തിരിക്കും.

You might also like