മോഹൻലാൽ ആരാധകർ കക്കൂസ് മാലിന്യത്തിന് സമാനമെന്ന് യുവതി; പ്രണവിന് പറ്റിയ പണി വാങ്ങിക്കൊടുക്കാൻ പറഞ്ഞ യുവതി വീണ്ടും രംഗത്ത്..!!

230

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിമർശിച്ച് മിത്ര സിന്ധു എന്ന യുവതി രംഗത്ത് എത്തിയത്.

മലയാളത്തിന്റെ പ്രിയ നടൻ മോഹന്ലാലിനെയും അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലിനെയും അപമാനിച്ചും കളിയാക്കിയും യുവതി പോസ്റ്റ് ഇട്ടത്.

പദ്മഭൂഷൻ നേടിയ മോഹൻലാൽ, സ്വന്തം കാശ് മുടക്കി പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാം എന്ന് മിത്ര സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതോടൊപ്പം, മകന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയും തരപ്പെടുത്തി കൊടുക്കണം എന്നും യുവതി പറയുന്നു.

ടോമിച്ചൻ മുളക്പാടം എന്ന നിര്മാതാവിനെയും യുവതി പോസ്റ്റ് വഴി അധിക്ഷേപിക്കുന്നുണ്ട്, ചുമ്മാ ക്യാഷ് കയ്യിൽ ഉണ്ടേൽ ദുരിതാശ്വാസ നിധിയിൽ ഇടാൻ ആണ് യുവതി പറയുന്നത്.

ജയിലിൽ നൂറ് ദിവസം കിടന്ന പാവം ചേട്ടനോടുള്ള സഹതാപം കൊണ്ടാണ് രാമലീല കണ്ടത് എന്നാണ് യുവതി പറയുന്നത്.

പ്രണവ് മോഹൻലാലിനെയും അരുൺ ഗോപിയെയും എന്തിന് ധർമജൻ ബോള്ഗാട്ടിയെ വരെ യുവതി പോസ്റ്റിലൂടെ കളിയാക്കുന്നതുണ്ട്.

തുടർന്ന് പോസ്റ്റ് വൈറൽ ആയതോടെ വമ്പൻ പ്രതിഷേധം ആണ് യുവതിക്ക് നേരെ ഉണ്ടായത്. യുവതി ഒരുവിഭാഗം ആളുകൾ അസഭ്യ വർഷം ചൊരിഞ്ഞു. എന്നാൽ ഇതിന് എതിരെ പുതിയ പോസ്റ്റുമായി യുവതി എത്തിയത്.

പോസ്റ്റ് ഇങ്ങനെ,

അഖില ലോക ഫാൻസ് ചങ്ങാതിമാരേ.

ശരീരത്തിൽ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീർച്ചയായും അത് വിസർജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തിൽ പുറത്തു വരുന്നത്
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം. നിങ്ങൾ പറയുന്ന തെറികൾ യഥാർത്ഥത്തിൽ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തിൽ നിർത്തുകയാണ്.
തെറി, കേൾക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക.
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്.
അതുകൊണ്ട് വേണ്ടത്ര വിസർജിച്ച് സ്വയം വിശുദ്ധരാകൂ. അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിർവഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ.

എല്ലാ തെറിവിളിയൻ മാർക്കും നല്ല നമസ്കാരം

മിത്ര സിന്ധു

അഖില ലോക ഫാൻസ് ചങ്ങാതിമാരേ… ശരീരത്തിൽ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീർച്ചയായും അത് വിസർജിക്കേണ്ടതുണ്ട്. നിങ്ങളുടെ…

Posted by Mithra Sindhu on Friday, 1 February 2019

പ്രണവ് ചിത്രത്തെ കുറിച്ച് യുവതി ഇട്ട പോസ്റ്റ് ഇങ്ങനെ,

ഇരുപത്തൊന്നാം നൂറ്റാണ്ട്

പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ് മോഹൻലാലിന്റെയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം. എന്നിട്ട് ഈ നിഷ്കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേൽ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണം.

ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ. പ്രണയം, വിരഹം, വിഷാദം, കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിർത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്കളങ്കതയും നിർവികാരതയും ഒരു പക്ഷേ ജീവിതത്തിൽ നല്ല താകും എന്നാൽ അഭിനയത്തിൽ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കൾക്കറിയുമല്ലോ.

പിന്നെ ആ മുളക്പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളിൽ നിന്നൊക്കെ എടുത്ത സന്ദർഭങ്ങളും ഡയലോഗും കൂട്ടിക്കലർത്തി ആരേലും പടം പിടിക്കാൻ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന് പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന് ഒരു ഉപകാരത്തിൽ പെടുമല്ലോ.

ആ അരുൺ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന് ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന് വാട്സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധർമ്മജൻ ബോൾഗാട്ടി വരെ ‘വീര ശൂര ഓപ്പറേഷൻ ‘ നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി. ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാൻസ് പോലും സഹിക്കൂലാ ട്ടോ.

പാർക്വാറിന് പകരം സർഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ

തീർന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്. ഒരാൾടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന് പത്തു വയസ്സുകാരി മോള് സിനിമക്കിടയിൽ പറഞ്ഞു ” മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ ” എന്ന്. (അവൾക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആൾടെ ലീല തന്നെ ആണെന്ന്)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ഒന്നും കൂടി കേട്ടു നോക്കണേ ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു. ല്ലേ? സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദർ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷൻ എന്നാൽ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്കാര് അവരുടെ സാഹിത്യ സമാജം പീരിയഡിൽ ചെയ്യുന്ന ഒന്നായിപ്പോയി.

പിന്നേ സായക്കുട്ടിയോട് പറയണം. പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്. ഇതൊക്കെ ആ സംവിധായകൻ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാൻ കഴിയട്ടെ.

ഇനി ഇവരെല്ലം കൂടി ‘മൂന്നാം പിറ ‘ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗൺസ്മെന്റും കേട്ടു.
ദൈവമേ. ഇവരെ രക്ഷിക്കണേ. സ്വന്തം ഫാൻസ്കാര്ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ!

വാല് :- പിന്നേയ്, ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും. ചില വല്യ നിരൂപകമ്മാര് ഇത് വമ്പൻ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയർത്തിയ പോലെ

ലാലേട്ടാ. അപ്പൊ ശരി. എല്ലാം പറഞ്ഞപോലെ.

മിത്ര സിന്ധു (Mithra Sindhu)

https://www.facebook.com/100003480073173/posts/1910385212420796/?app=fbl

You might also like