മലയാളത്തിൽ വലിയ സിനിമകൾ ചെയ്യുമ്പോൾ മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; പ്രിയദർശൻ..!!

436

മലയാളത്തിൽ വലിയ ക്യാൻവാസിൽ ഉള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ മോഹൻലാൽ അല്ലാതെ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല എന്ന് പ്രിയദർശൻ.

മലയാളത്തിൽ മരക്കാർ പോലെ ഒരു സിനിമ ചെയ്യാൻ ഉള്ള പ്രചോദനം തനിക്ക് തന്നത് മോഹൻലാൽ ആണെന്ന് പ്രിയദർശൻ പറയുന്നു.

ടൈം ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ ആണ് പ്രിയദർശൻ വെളിപ്പെടുത്തൽ നടത്തിയത്.

മോഹൻലാലും താനും തമ്മിൽ ഉള്ളത് സംവിധായകൻ നടൻ എന്നതിന് അപ്പുറം ഉള്ള ഒരു സൗഹൃദം ഉണ്ടെന്നു പ്രിയദർശൻ പറയുന്നു.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം നൂറുകോടിയോളം രൂപ മുതൽ മുടക്കിൽ ആണ് എത്തിയത്.

വലിയ ക്യാൻവാസിൽ എത്തിയ ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ള പ്രഗത്ഭരായ താരങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ 2 ലോക വ്യാപകമായി റിലീസ് ചെയ്ത ചെയ്ത ചിത്രം തുടർന്ന് ഡിസംബർ 17 നു ആമസോണിൽ റിലീസ് ചെയ്തു.

പ്രിയദർശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

‘ഒരു ബിഗ് കാൻവാസിൽ സിനിമ ഒരുക്കുമ്പോൾ എനിക്ക് മോഹൻലാൽ അല്ലാതെ മറ്റൊരാളെ സങ്കൽപിക്കാനാവില്ല. ഒരു നടൻ സംവിധായകൻ എന്നതിൽ ഉപരി ഞങ്ങൾ തമ്മിൽ വലിയൊരു സുഹൃത്ത് ബന്ധമുണ്ട്.

സിനിമ സംവിധാനം ചെയ്യാൻ എന്ന പ്രേരിപ്പിച്ചത് മോഹൻലാലാണ്. മലയാളം സിനിമ പോലെ ഒരു ചെറിയ സിനിമ മേഖലയിൽ നിന്ന് ഇത്തരം ഒരു വലിയ ചിത്രം നിർമ്മിക്കുക എളുപ്പമായിരുന്നില്ല.

ആരും ഇതുവരെ ചെയ്യാത്ത കാര്യമാണത്. ഇന്നത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഒരുപാട് നന്ദി. എങ്കിലും ഞങ്ങൾക്ക് പരിമിതികൾ ഉണ്ടായിരുന്നു.

പക്ഷെ ഈ സിനിമ ചെയ്ത് കൊണ്ട് മോഹൻലാൽ വലിയൊരു റിസ്‌ക് തന്നെയാണ് ഏറ്റെടുത്തത്. ഇതുപോലെ 25 വർഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങൾ കാലാപാനി ചെയ്തത്. ഇപ്പോൾ മരക്കാറും ചെയ്തു.

ഇതെല്ലാം ഒരു പരിശ്രമമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ – പ്രിയദർശൻ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ബോക്സിങ് ചിത്രം ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇനി വരാൻ ഉള്ള ചിത്രം. 2022 ആണ് ഈ ചിത്രം ആരംഭിക്കുക.

You might also like