ശ്രീകുമാർ മേനോൻ ഇന്റർനാഷണൽ തട്ടിപ്പുകാരൻ; രണ്ടാമൂഴത്തിൽ നിന്നും പുതിയ നിർമാതാവും പിന്മാറി..!!

29

എം ടി വാസുദേവൻ നായർ എത്തിയ ഇതിഹാസ നോവൽ രണ്ടാമൂഴം എന്ന നോവലിനെ എം ടി തന്നെ എഴുതിയ തിരക്കഥയിൽ സിനിമയാക്കാൻ പരസ്യ സംവിധായകൻ ആയ ശ്രീകുമാർ മേനോൻ പ്രഖ്യാപിക്കുന്നത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. മോഹൻലാലിനെ നായകനാക്കി 1000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കാൻ ഇരുന്നത് ബി ആർ ഷെട്ടിയും ആയിരുന്നു. എന്നാൽ പറഞ്ഞ കാലയളവിൽ ചിത്രീകരണം തുടങ്ങാത്തത് കൊണ്ട് എം ടി തിരക്കഥാ തിരിച്ചു വേണം എന്നുള്ള ആവശ്യവുമായി കോടതിയെ സമീപിക്കുക ആയിരുന്നു.

സിനിമ വിവാദം ആയതോടെ ബി ആർ ഷെട്ടി ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയിതു. തുടർന്നാണ് പുതിയ നിർമാതാവായി എസ് കെ നാരായണൻ എത്തുന്നത്. ജോമോൻ പുത്തൻപുരക്കൽ വഴിയാണ് ഇദ്ദേഹം ചിത്രം ചെയ്യാൻ ഉള്ള കരാർ ഒപ്പിടുന്നത്. എന്നാൽ ശ്രീകുമാർ മേനോൻ തങ്ങളെ വഞ്ചിച്ചു എന്നുള്ള വാദവുമായി പുതിയ നിർമാതാവും പിന്മാറിയതായി ജോമോൻ സാമൂഹിക മാധ്യമം വഴി ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

ജോമോൻ പുത്തൻപുരക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

MT വാസുദേവൻ നായരുടെ “രണ്ടാമൂഴം” നോവൽ ആസപദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച “മഹാഭാരതം” എന്ന സിനിമ പ്രോജെകടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി.

MT വാസുദേവൻ നായരുമായുള്ള “രണ്ടാമൂഴ”ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വർഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെകടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാലു വർഷത്തിനുള്ളിൽ “രണ്ടാമൂഴ”ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം MT ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് “രണ്ടാമൂഴ”ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് MT കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി MT ക്കു തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

ഈ വസതുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേർന്ന് “രണ്ടാമൂഴം” സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാൻ നിർമ്മാതാവ് ഡോ. SK നാരായണൻ സ്ഥലം കണ്ടുവക്കുകയും ചെയിതിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രോജകറ്റു. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ “വടി വെക്കുന്നിടത്തു കുട വെക്കാത്ത” ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രോജകറ്റു അവസാനിപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. SK നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജകടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.

ജോമോൻ പുത്തൻപുരക്കൽ

You might also like