ആ സീനിൽ എന്ത് റിയാക്ഷൻ ജോർജ്ജുകുട്ടിക്ക് വേണെന്ന് എനിക്ക് അറിയില്ലായിരുന്നു; എന്നാൽ സംഭവിച്ചത്; ജീത്തു ജോസഫ് പറയുന്നു..!!

354

മലയാള സിനിമയിൽ നിന്നും പ്രേക്ഷകർ അകന്നു പോകുന്നു എന്ന് പറഞ്ഞ കാലത്ത് ആരെയും ഞെട്ടിക്കുന്ന രീതിയിൽ പ്രേക്ഷകർ തീയേറ്ററിലേക്ക് ഒരു പുഴപോലെ ഒഴുകിയെത്തിയ ചിത്രം ആയിരുന്നു ദൃശ്യം. 2013 ൽ ആയിരുന്നു ജീത്തു ജോസഫ് കഥയും തിരക്കഥയും എഴുതി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച മോഹൻലാൽ നായകനായി എത്തിയ ദൃശ്യം തീയറ്ററുകളിൽ എത്തിയത്.

50 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ആദ്യ മലയാള സിനിമ ആയിരുന്നു ദൃശ്യം. ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഒരു കുടുംബ ചിത്രം ആയിരുന്നു ദൃശ്യം. മോഹൻലാലിന്റെ നായിക ആയി എത്തിയ മീന ആയിരുന്നു. ഇപ്പോൾ ചിത്രത്തിൽ ഒരു സീൻ. അതിൽ ലാലേട്ടന്റെ മുഖത്തെ ഭാവങ്ങൾ എങ്ങനെ വരണം എന്ന് പറഞ്ഞു കൊടുക്കാൻ പോലും തനിക്ക് അറിയില്ലായിരുന്നു എന്നും എന്നാൽ ആ സീൻ എന്തായാലും വേണമായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു.

ആ സീനിൽ ഡയലോഗ് പറയുന്നത് നായിക മീൻ ആണെങ്കിൽ കൂടിയും ക്യാമറ ഫോക്കസ് ചെയ്തത് ലാലേട്ടന്റെ മുഖത്തേക്ക് ആയിരുന്നു. എന്നാൽ ലാലേട്ടൻ ആ സീൻ ചെയ്തത് ഇങ്ങനെ ആണെന്ന് ജീത്തു ജോസഫ് പറയുന്നു.

ജോര്ജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷന്സിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ് പൊലീസുകാരുടെ ചോദ്യങ്ങൾക്ക് ഇടയിൽ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട് അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്.

അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയിൽ നിന്ന് പോയെന്നും. എന്നാൽ ജോർജൂട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിന്‍റെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം.

ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പൊ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ’ ജീത്തു പറയുന്നു.

You might also like