സ്വർണ്ണം കടത്ത് കേസിൽ ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി അറസ്റ്റിൽ; വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ..!!

118

കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണ്ണ വേട്ട തുടരുകയാണ്. ഉന്നത ജോലി ഉള്ളവർ ആണ് കുടുങ്ങുന്നവരിൽ കൂടുതലും, തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സ്വർണ്ണ കടത്തിൽ ഇടനിലക്കാരനായ പ്രകാശ് തമ്പിയെ ഡിആർഐ അറസ്റ്റ് ചെയ്തത്.

സ്വർണ്ണ കടത്ത് കേസിൽ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെയും വിഷ്ണുവിന്റെയും സുഹൃത്താണ് തിരുമല സ്വദേശിയായ പ്രകാശ് തമ്പി.

25 കിലോ സ്വർണം പലതവണയായി കടത്തി കൊണ്ട് വന്ന കേസിൽ തെളിവുകൾ സഹിതം ആണ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. ജൂവലറി ഉടമകൾക്ക് സ്വർണ്ണം എത്തിച്ചു കൊടുക്കുന്നതും സ്ത്രീകൾ വഴി വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം ഏറ്റെടുക്കുന്നതും പ്രകാശ് തമ്പിയാണ്.

അതേ സമയം വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത വയലിൽ ആർട്ടിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർ ആണ് പ്രകാശ് തമ്പി എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിശദീകരണം നൽകി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ബാലഭാസ്കർ രംഗത്ത് എത്തിയിട്ടുണ്ട്.

ലക്ഷ്മി ബാലഭാസ്കർ നടത്തിയ കുറിപ്പ് ഇങ്ങനെ,

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ.

You might also like