തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ അമ്മയെ അറസ്റ്റ് ചെയ്യും..!!

60

മലയാളി മനസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിൽ ഏഴ് വയസുള്ള കുരുന്നിനെ അമ്മയുടെ കാമുകൻ മർദ്ദിച്ച് കൊന്ന കേസിൽ ഇതുവരെ പ്രതിയായിരുന്നത് അമ്മയുടെ കാമുകൻ ആയിരുന്ന അരുൺ ആനന്ദ് മാത്രമാണ്, എന്നാൽ കുട്ടിയുടെ അമ്മയെ കൂടി ഇപ്പോൾ കേസിൽ പ്രതിയായ മാറിയിരിക്കുകയാണ്.

ഏഴ് വയസുള്ള സ്വന്തം മകനെ ക്രൂരമായ മർദിക്കുന്നത് നിരവധി തവണ കണ്ടിട്ടും അധികാരികളെ വിവരം അറിയിക്കാൻ തയ്യാറാകാതെ ഇരുന്ന അമ്മയാണ് കുട്ടിയുടേത്, കുട്ടിയുടെ അമ്മയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യാൻ ആണ് പോലീസ്‌ ഉന്നത തലത്തിൽ നിന്നും ഉള്ള തീരുമാനം.

കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയിൽ നിന്നും വീഴ്ച വന്നിട്ടുണ്ട് എന്നുള്ളതിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് എടുക്കുന്നത്. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. കുട്ടിയുടെ അമ്മക്ക് എതിരെ കേസ് എടുക്കാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു.

ഇതുവരെ കേസിൽ രഹസ്യ മൊഴി നൽകാൻ പോലും കുട്ടിയുടെ അമ്മ തയ്യാറായില്ല. കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടിട്ടും കാമുകന് എതിരെ മൊഴി നൽകാൻ പോലും യുവതി ഇതുവരെ തയ്യറാകാത്തത് പോലീസിനെ പോലും അമ്പരപ്പിച്ചു.

അമ്മയുടെ സാന്നിധ്യത്തിൽ ആണ് അമ്മയുടെ ആ കാമുകനാൽ ഏഴ് വയസ്സുകാരൻ ക്രൂരമായി മർദനത്തിന് അകപ്പെട്ടത്. അമ്മയും കാമുകനും പുറത്ത് പോയ സമയത്ത് കുട്ടിയുടെ ഇളയ സഹോദരൻ കട്ടിലിൽ മൂത്രം ഒഴിച്ചതിന് ആണ് ഏഴ് വയസുള്ള കുട്ടിയെ കാമുകൻ മർദ്ദിച്ച് കൊന്നത്.