പെരിയാറില്‍ പൊങ്ങിയ യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയത് 40 കിലോ ഭാരമുള്ള കരിങ്കല്ലുകൊണ്ട്; പ്രാഥമിക നിഗമനം ഇങ്ങനെ..!!

30

ആലുവ; ഇന്നലെ രാത്രിയോടെയാണ് ആലുവ യൂ സി കോളേജിന് സമീപം വിന്സെന്ഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ സമീപമുള്ള കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

മുപ്പത് വയസ്സ് തോന്നുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്, വായിൽ തുണി കുത്തി കയറ്റി ശ്വാസം പുതപ്പിൽ പൊതിഞ്ഞാണ് മൃതദേഹത്തിൽ നാപ്പത് കിലോ ഭാരം വരുന്ന കരിങ്കൽ കെട്ടിയിരുന്നു.

രാവിലെ ഒന്‍പതുമണിയോടെ കരയ്‌ക്കെത്തിച്ച മൃതദേഹം ഏകദേശം 12 മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പുറത്ത് എടുത്തപ്പോൾ ആണ് യുവതിയുടേത് ആണെന്ന് തീർച്ചറിഞ്ഞത്. പച്ച നിറത്തിലുള്ള ട്രാക്ക് ക്യൂട്ടും, കടും നീല ബനിയനുമായിരുന്നു വേഷം. പുതപ്പിനുള്ളില്‍ നിന്നും കൈ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു. കരിങ്കല്ലാണ് കെട്ടി താഴ്ത്താൻ ഉപയോഗിച്ചത്, ഈ കല്ലില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ എവിടെ നിന്നോ പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടമാകാം ഇതെന്നാണ് സൂചന.

നല്ല അടിയൊഴുക്കുള്ള പെരിയാർ പുഴയിൽ ഇത്രയും ഭാരം ഉണ്ടായിട്ടും മൃതദേഹം പൊങ്ങിവരാൻ കാരണം.

You might also like