എട്ടു വർഷങ്ങൾ കാത്തിരുന്നു ലഭിച്ച കുഞ്ഞു ചികിത്സ ലഭിക്കാതെ മരിച്ചു; സംഭവം നിലമ്പൂരിൽ..!!

43

എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ആദിവാസി കുഞ്ഞു ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദാരുണാന്ത്യം. മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു.

നിലമ്പൂര്‍ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു – സുനിത ദമ്പതികളുടെ എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഈ മാസം ഒന്നിന് ആയിരുന്നു കുഞ്ഞിന് ശ്വാസ തടസം ഉണ്ടായപ്പോൾ നിലമ്പൂരിൽ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചപ്പോൾ കഫക്കെട്ടിന്‌ മരുന്ന് നൽകി പറഞ്ഞു വിടുക ആയിരുന്നു.

എന്നാൽ രണ്ടാം ദിനവും രോഗം മൂർച്ഛിച്ചപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ ഇതേ മരുന്ന് നൽകി ഡോക്ടർ തിരിച്ചു അയക്കുക ആയിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിക്കുക ആയിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെ കുഞ്ഞു മരിക്കുക ആയിരുന്നു.

ആന്തരിക അവയവങ്ങൾക്ക് അണുബാധ മൂലം പ്രവർത്തനം നിലച്ചതോടെയാണ് കുട്ടിയുടെ മരണത്തിന് കാരണം ആയത് എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം എന്ന് ബന്ധുക്കൾ പറയുന്നു.

You might also like