രക്ഷാപ്രവർത്തനത്തിന് ഇടയിൽ ജീവൻ കൊടുത്ത ലിലു; സ്വന്തം കടയിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്ക് നൽകിയ നൗഷാദ്; ഇവരാണ് യദാർത്ഥ ദൈവങ്ങൾ..!!

28

കാലം ഇവരെ വാഴ്ത്തുമോ ഇല്ലയോ എന്നറിയില്ല എന്നാൽ ഇവരാണ് മഴ കേരളത്തിൽ ദുരിതം വിതക്കുമ്പോഴും നമ്മുടെ ഓരോരുത്തരുടെയും ഊർജം ആകുന്നത്.

ചാലിയാർ കരകവിഞ്ഞു ഒഴുകിയതോടെയാണ് ലിലുവും അച്ഛനും അമ്മയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്, കനത്ത മഴ പെയ്യുമ്പോൾ ക്യാമ്പിൽ ഇരിക്കാതെ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാൻ ഇരുമെയ്യുമായി ലിലുവും ഇറങ്ങി, എന്നാൽ ആ പോക്കിൽ ലിലുവിന് നഷ്ടമായത് സ്വന്തം ജീവൻ തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും നഷ്ടമായത് അവരുടെ ജീവന്റെ ജീവനും.

രണ്ട് തോണിയിൽ ആണ് ലിലുവും കൂട്ടരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്, രണ്ട് തോണികളും തിരിച്ചു പോരുമ്പോൾ എല്ലാവരും തോണിയിൽ ഉണ്ടാകും എന്നാണ് കരുതിയത്, എന്നാൽ അവിടെ തിരിച്ചു എത്തിയപ്പോൾ ആണ് അറിഞ്ഞത് ലിലു ഇല്ല എന്നുള്ളത്.

തുടർന്ന് വീണ്ടും അഗ്നിശമന സേന അടക്കം ഉള്ളവർ നടത്തിയ തിരച്ചിലിൽ ആണ് ലിവുവിന്റെ മൃത്യു ശരീരം കണ്ടെത്തിയത്.

കേരളം ദുരിതക്കയത്തിൽ ഇറങ്ങി നിൽക്കുമ്പോൾ ഒരു സഹായം ചോദിക്കുമ്പോൾ മുഖം തിരിക്കുന്നവർ കുറയായിരിക്കും, എന്നാലും വൻകിട സ്ഥാപനങ്ങൾ പണം വാങ്ങി തന്നെ അവരുടെ സാധന സാമഗ്രികൾ വിൽക്കുന്നതിന് ഇടയിൽ ആണ് ഒരു രൂപ പോലും വാങ്ങാതെയാണ് എറണാകുളം ബ്രോഡ് വെയിൽ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ കടയിൽ ഓണം ബക്രീദ് കച്ചവടത്തിനായി കൊണ്ടുവന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയത്.

മലയാളികൾ ഇങ്ങനെയാണ്, ഞങ്ങൾ പോരാളികൾ തന്നെയാണ്, ജാതിയും മതവും നിറവും ഒന്നും നോക്കാതെ ഒന്നായി നിൽക്കും, ഒറ്റകെട്ടായി ഏത് ദുരിതത്തെയും കീഴടക്കും.