നെയ്യാറ്റിൻകര ആത്മഹത്യ; പ്രതികൾ കുറ്റം സമ്മതിച്ചു, റിമാന്റ് റിപ്പോർട്ട് ഇങ്ങനെ..!!

61

നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യയിൽ പ്രതികൾ കുറ്റം സമ്മതിച്ചു, കടബാധ്യതയും ഗാർഹിക പീഡനവും ആണ് അമ്മയും മകളെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആത്മഹത്യ കുറിപ്പിന് പുറമെ, ദിവസം ഉള്ള വരവ് ചിലവ് കണക്കുകൾ, എങ്ങനെയാണ് കട ബാധ്യത ഉണ്ടായത് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ബുക്കും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭർതൃ മാതാവ് ആണ് ഗാർഹിക പീഡനത്തിന് നേതൃത്വം നൽകിയത് എന്നും ദുർമന്ത്രവാദം അടക്കമുള്ള ക
കാര്യങ്ങൾ വീട്ടിൽ നടന്നിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കട ബാധ്യത ലേഖ വരുത്തിയത് ആണെന്ന് ഉള്ള രീതിയിൽ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പറയപ്പെടുന്നു, കൂടാതെ, തന്നെയും മകളെയും നാട്ടിൽ മോശക്കാരി ആക്കുന്ന രീതിയിൽ ഭർത്താവിന്റെ അമ്മ പ്രചരണം നടത്തിയതും ലേഖയുടെ മരണത്തിന് കാരണം ആകുന്നു.

കഴിഞ്ഞ ആഴ്ചയിൽ കൂടി മന്ത്രവാദി എത്തി മന്ത്രവാദം നടത്തുയതായും അമ്മയും ലേഖയും തമ്മിൽ സംഭവത്തിന്റെ തലെ ദിവസം വഴക്ക് ഉണ്ടാക്കിയതായും ചന്ദ്രൻ സമ്മതിച്ചു, മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന മന്ത്രവാദിയെയും പോലീസ് തിരിച്ചറിഞ്ഞു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി നാല് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്, ഭർത്താവ് ചന്ദ്രൻ, ഭർതൃ മാതാവ് കൃഷ്ണമ്മ, ബന്ധുക്കൾ ആയ ശാന്ത, കാശിനാഥൻ എന്നിവർ ആണ് കസ്റ്റഡിയിൽ ഉള്ളത്.