നെയ്യാറ്റിൻകര ആത്മഹത്യക്ക് പിന്നിൽ ഭർത്താവും ഭർതൃമാതാവും, വീട്ടിൽ മന്ത്രവാദം; വിഷം തന്ന് കൊല്ലാൻ നോക്കിയെന്നും ആത്മഹത്യ കുറിപ്പ് ഇങ്ങനെ..!!

144

ജപ്തി ഭയന്നാണ് നെയ്യാറ്റിൻകരയിലെ ആത്മഹത്യ എന്ന വാർത്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടു. തങ്ങളുടെ ഇരുവരെയും മരണത്തിന് കാരണം ഭർത്താവ് ചദ്രനും ഭർതൃ മാതാവ് കൃഷ്ണമ്മയും ആണെന്ന് ആണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

ഭർത്താവും ഭർത്താവിന്റെ അമ്മയും അവരുടെ രണ്ടു ബന്ധുക്കളും ആണ് തങ്ങളുടെ മരണത്തിന് കാരണമാകുന്നത് എന്നാണ് ആത്മഹത്യ കുറിപ്പ് പറയുന്നത്. ഭർത്താവിനും അമ്മക്കും ഒപ്പം ബന്ധുക്കൾ ആയ കാശി, ശാന്ത എന്നിവരുടെ പേരുകളും ആത്മഹത്യ കുറിപ്പിൽ ഉണ്ട്. മൂന്ന് പേജുകൾ ആയി ആണ് ആത്മഹത്യ കുറിപ്പ്.

ഭർത്താവ് നിരന്തരം തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചു എന്നും, കടം ഇത്രയധികം വർദ്ദിക്കാൻ കാരണം ഭർത്താവ് ആണെന്നും തന്നെയും മകളെയും കുറിച്ച് മോശം രീതിയിൽ പറഞ്ഞു ശകാരിക്കുമെന്നും പലരോടും കടം വാങ്ങാൻ ആവശ്യപ്പെട്ടു എന്നു കത്തിൽ പറയുന്നു.

വീട് വിൽപ്പന നടത്തി കടം തീർക്കാൻ പലവട്ടം ശ്രമം നടത്തി എങ്കിൽ കൂടിയും ഭർത്താവിന്റെ മാതാവ് കൃഷ്ണമ്മ എതിർക്കുക ആയിരുന്നു. സ്ഥലത്ത് ആൽത്തറയുണ്ട് അതിൽ പൊളിക്കാൻ പാടില്ല എന്നും കടം എല്ലാം ദൈവം നോക്കി കൊള്ളും എന്നൊക്കെ പറഞ്ഞാണ് വിൽപന തടഞ്ഞത് എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സ്ത്രീധനത്തിന്റെ പേരിൽ തന്നെയും മകളെയും നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നും വിഷം തന്ന് കൊല്ലാൻ ഭർതൃ മാതാവ് ശ്രമം നടത്തി എന്നും ഭർത്താവ് അമ്മയുടെ സഹായത്തോടെ മറ്റൊരു വിവാഹം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്നും കുറിപ്പിൽ പറയുന്നു.

ഇവർ വീട്ടിൽ മന്ത്രവാദം നടത്തുന്നുണ്ട് എന്നും വീടിന് മുന്നിൽ മന്ത്രവാദകളം ഉണ്ട് എന്നും കുറിപ്പിൽ പറയുന്നു. തന്നെയും മകളെയും കുറിച്ച് മോശമായ രീതിയിൽ പറഞ്ഞു പ്രചരിപ്പിക്കുന്നു എന്നും അതിനാൽ തങ്ങൾ ജീവിതം അവസാനിപ്പിക്കുക ആണ് എന്നും കുറിപ്പിൽ പറയുന്നു.

You might also like