ഈ അടച്ചുറപ്പില്ലാത്ത ചെറ്റക്കുടിലിൽ ഞാൻ ഇനി എങ്ങനെ കഴിയും, കൃപേഷിന്റെ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി; മുല്ലപ്പള്ളി..!!

198

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് കേരളത്തെ മാത്രമല്ല ഇന്ത്യയെ മുഴുവൻ ഞെട്ടിച്ച അരുംകൊല നടന്നത്. രണ്ട് യൂത് കോണ്ഗ്രസ്സ് പ്രവർത്തകരെയാണ് രാഷ്ട്രീയ വൈര്യം തീർക്കാൻ കൊന്ന് തള്ളിയത്.

ഇന്നലെ കോണ്ഗ്രസ്സ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയന്ത്രണം വിട്ട് കരയാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഇങ്ങനെ,

”കഴിഞ്ഞ അമ്പത് വര്‍ഷമായി കൊലപാതകങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്‍റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സമ്യമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്‍റെ സഹോദരിയെ കണ്ടപ്പോള്‍ എന്‍റെ സഹോദരിയുടെ മകളായോ എന്‍റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ, നിങ്ങളെല്ലാവരും വന്ന് പോകും. ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്. ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്. ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്’ എന്ന ആ കുട്ടിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല. അത് തനിക്ക് സംഭവിച്ച ദുഃഖമായിട്ട് തോന്നുകയുണ്ടായി. ആ ദുഖം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാണ് താന്‍ തേങ്ങിപ്പോയതെന്ന് മാത്രമേ പറയാനുള്ളൂ എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

You might also like