ദേ ഇപ്പോൾ വരാം അച്ഛാ, ചോറ് വിളമ്പി കാത്തിരുന്ന അമ്മക്ക് മുന്നിൽ എത്തിയത് അവന്റെ ജീവനറ്റ ശരീരം; ഒരു നാടിനെ മുഴുവൻ കണ്ണീർ ആഴ്ത്തി അപകടം ഇങ്ങനെ..!!

58

കവലൂരിൽ ആണ് അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ യാത്രയായി. പ്രിയ സുഹൃത്ത് വിപിൻ ജോലി സ്ഥലത്ത് നിന്നും കൂട്ടികൊണ്ടുവരാൻ ബൈക്കിൽ പോയ അഖിൽ, തിരിച്ചു ഇരുവരും ഒരുമിച്ച് തീർച്ചപ്പോൾ ആണ് അപകടം ഉണ്ടായത്.

രാത്രി ചോറും മീൻ വറുത്തതും വെച്ച് മകന് വേണ്ടി അഖിലിന്റെ അച്ഛനും അമ്മയും കാത്തിരുന്നു. കാണാതെ ആയപ്പോൾ അച്ഛൻ അഖിലിനെ വിളിച്ചു, ദേ ഇപ്പോൾ എത്തും എന്നായിരുന്നു മറുപടി.

മകന് വേണ്ടി കാത്തിരുന്ന അച്ഛനും അമ്മയും ഉറങ്ങി, തുടർന്ന് രാത്രിയിൽ അയൽവാസി വാതിലിൽ മുട്ടിവിളിക്കുന്നു, അഖിലിന് ചെറിയരു അപകടം എന്ന് മാത്രമായിരുന്നു അയൽവാസി പറഞ്ഞത്.

ജോലി കഴിഞ്ഞെത്തുന്ന കൂട്ടുകാരനെ പാതിരപ്പള്ളിയില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കില്‍ പോയതായിരുന്നു അഖില്‍. അഖിലും വിപിനും ഉറ്റ ചങ്ങാതിമാരായിരുന്നു. കൂട്ടുകാരന്‍ അഖിലിനൊപ്പം വിപിനും യാത്രയായി.

വടക്കനാര്യാട് പന്നിശേരി കോളനിയില്‍ റോഡിനോടു ചേര്‍ന്ന മൂന്ന് സെന്റിലെ വീടിന്റെ തെക്ക് റോഡിനോട് ചേര്‍ന്നാണ് വിപിനു ചിതയൊരുക്കിയത്. ഒരുവര്‍ഷം മുമ്പ് വിവാഹിതനായ വിപിന്റെ ഭാര്യയെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് 10നായിരുന്നു നിശ്ചയിച്ചത്.

ഇവരുടെ മരണത്തിനു കാരണം തലയിലെ പരുക്ക്. ബൈക്ക് ഓടിച്ചവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു. പുതുതലമുറ വിഭാഗത്തില്‍പ്പെടുന്ന 400, 200 സിസി ശേഷിയുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

അമിത വേഗത്തിൽ പോയ വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; സിനിമ സ്റ്റൈലിൽ ബാബുരാജിന്റെ മകനെ പോലീസ് പിടിച്ചു..!!

ഡ്യൂക്ക് വീണ്ടും ഒരു ജീവൻ പൊലിഞ്ഞു; മകന്റെ പിറന്നാൾ ദിനത്തിൽ അച്ഛന് ദാരുണാന്ത്യം..!!

You might also like