ഈ ബുൾജെറ്റിന് മുട്ടൻപണികൾ; വാഹനത്തിന്റെ രെജിസ്ട്രേഷൻ പോകും; ലൈസൻസ് റദ്ദാക്കും..!!

264

വാൻ ലൈഫ് കാണിക്കുന്ന യൂറ്റ്യൂബ് ചാനൽ ഈ ബുൾ ജെറ്റിനെതിരെ വമ്പൻ നടപടികൾക്ക് ഒരുങ്ങി വാഹന വകുപ്പ്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസും റദ്ദ് ചെയ്യും എന്നാണ് അറിയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഐപിസി 341, 506, 534, 34 എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞു വയ്ക്കൽ ഭീ.ഷണി.പ്പെടുത്തൽ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ കുറ്റകൃത്യത്തിനു കുട്ടു നിൽക്കലൽ തുടങ്ങിയ വകുപ്പുകളാണ് ഇത്. ഇതിന് പുറമെ പൊതു മുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്.

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.

വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി. സഹോദരങ്ങൾ ആയ കിളിയന്തറ വിളമന നെച്ചിയാട്ട് എബിൻ വർഗീസും ലിബിനും എതിരെ മോട്ടോർ വകുപ്പ് 9 കുറ്റങ്ങൾ ആണ് ചുമത്തി ഇരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത വാഹനം വിട്ടു നൽകണം എന്നുള്ള ആവശ്യവുമായി ആർടിഒ ഓഫിസിൽ എത്തി ബഹളം ഉണ്ടാക്കിയതോടെ ആണ് വിവരങ്ങൾ പുറത്തു വരുന്നത്. വാഹനത്തിൽ നടത്തിയ നിയമ ലംഘനങ്ങൾ വഴി പിഴ ചുമത്തിയത് 42000 രൂപ ആണ്.

എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഓഫിസിൽ ഇരുവരും ഓഫീസര്മാരുമായി വാക്ക് തർക്കത്തിൽ ആകുകയും തുടർന്ന് ഓഫീസ് കമ്പ്യൂട്ടർ അടക്കം തകർത്തു എന്നുള്ള പരാതി ആർടിഒ ഓഫിസിൽ നൽകിയതോടെ ആണ് ഇരുവരും റിമാന്റിൽ ആയത്. എബിൻ വർഗീസിന്റെ പേരിൽ ആണ് വാഹനം. എന്നാൽ ഈ വാഹനത്തിന്റെ ടാക്സ് പൂർണ്ണമായും അടച്ചട്ടില്ല.