വിവാഹം കഴിഞ്ഞയുടൻ ഒളിച്ചോടിയ വധുവും സുഹൃത്തും റിമാന്റിൽ; വധു മുങ്ങിയത് വരൻ നൽകിയ സ്വർണ്ണവുമായി..!!

66

കോഴിക്കോട് വിവാഹം കഴിഞ്ഞു സദ്യക്ക് ശേഷം വരന്റെ വീട്ടിലേക്കു പോകാൻ വസ്ത്രം മാറാൻ പോയ സമയത്തു കാമുകനൊപ്പം ഒളിച്ചോടിയ വധുവും കാമുകനും കാമുകന്റെ ജേഷ്ഠൻ ഇവരെയും കൊണ്ട് കടന്ന കാറിന്റെ ഡ്രൈവർ എന്നിവരെയാണ് കോടതി കോടതി റിമാന്റ് ചെയ്തത്.

കൂടെ പിടിയിൽ ആയ കാമുകന്റെ ജേഷ്ഠന്റെ ഭാര്യയെ ആരോഗ്യ കാരണങ്ങളാൽ റിമാന്റ് ചെയ്തില്ല. വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം 6 മാസങ്ങൾക്ക് ശേഷം ആയിരുന്നു വിവാഹം നടന്നത്.

ഇതിനിടയിൽ പിന്മാറാനും അല്ലെങ്കിൽ മറ്റൊരാളുടെ ഒപ്പം പോകാനും സമയം ഉണ്ടായിരുന്നു എന്നും വരൻ കോടതിയിൽ വാദിച്ചു. വിവാഹ നിശ്ചയത്തിന് നൽകിയ രണ്ട് പവന്റെ വളയും ഞായറാഴ്ച വിവാഹത്തിന് വരൻ കെട്ടിയ മൂന്നര പവന്റെ താലി മാലയും ഉൾപ്പടെ എടുത്തുകൊണ്ടായിരുന്നു ഒളിച്ചോടൽ. പെൺകുട്ടിയുടെ വീട്ടുകാർ 1500 പേർക്ക് ആയിരുന്നു വിവാഹ ദിവസം സദ്യ ഒരുക്കിയത്.

വധു വസ്ത്രം മാറാൻ കയറാൻ നേരത്ത് സുഹൃത്തായ യുവതിയും വധുവിന് ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വധുവിനെ കാണാതെ ആയപ്പോൾ ആണ് അന്വേഷണത്തിൽ സിസി ടിവി ദൃശ്യങ്ങളിൽ വധു കാറിൽ കയറി പോകുന്നത് കണ്ടത്.

You might also like