ഒടിയനിലേക്കുള്ള ലാലേട്ടന്റെ പരകായ പ്രവേശനം കണ്ട് തൊഴുതുപോയി; ശ്രീകുമാർ മേനോൻ..!!

67

ഒടിയൻ മലയാളം സിനിമ ലോകം മുഴുവൻ പറയുന്ന ഒരേയൊരു സിനിമയായി മാറുന്ന അവസ്ഥ, ഡിസംബർ 14ന് ചിത്രം തീയറ്ററുകളിൽ എത്താൻ ഇരിക്കെ ഇപ്പോൾ തന്നെ 320ന് മുകളിൽ ഫാൻസ് ഷോ എത്തിക്കഴിഞ്ഞു. അതിൽ പൂർണ്ണമായും ടിക്കെറ്റ് വിറ്റു കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു അത്ഭുതം. ഇതുവരെ കേരളത്തിൽ ഒരു സിനിമക്കും ലഭിക്കാത്ത വരവേൽപ്പ്, പ്രൊമോഷൻ ഇതൊക്കെയാണ് ഒടിയന് വേണ്ടി ഒരുങ്ങുന്നത്. സ്റ്റാച്യു പ്രൊമോഷൻ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണ്. അതുപോലെ തന്നെ ദുബായിൽ മോഹൻലാൽ നേരിട്ട് ഒടിയന്റെ പ്രൊമോഷനു വേണ്ടി എത്തുമ്പോൾ വമ്പൻ സസ്പെൻസുകൾ തന്നെ ഉണ്ടാകും എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

കഴിഞ്ഞ ദിവസം ഓടിയൻ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഇന്റർവ്യൂവിൽ ആണ് ചിത്രത്തിലേക്കുള്ള മോഹൻലാൽ എത്തിയതിനെ കുറിച്ചു വെളിപ്പെടുത്തിയത്.

താനും തിരക്കഥയൊരുക്കിയ ഹരികൃഷ്ണനും കൂടെയാണ് കഥ പറയാന്‍ മോഹാന്‍ലാലിന്‍റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കാലുകളിലെയും കെെകളിലേയും വിരലുകളുടെ ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്‍റെ ചെറിയ ചെറിയ അനക്കങ്ങളില്‍ നിന്നും ഒടിയന്‍ മാണിക്യനിലേക്ക് അപ്പോള്‍ തന്നെ അദ്ദേഹം പരകായപ്രവേശം നടത്തിയതായി മനസിലായി.

ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്തത് കാശിയിൽ ആണ്. ലാലേട്ടൻ കുറച്ചു നനഞ്ഞിരിക്കുന്ന രീതിയിൽ ഗംഗയിൽ നിന്നും കയറി വരുന്ന സീൻ ആണ്. ഒറ്റ ടേക്കിലാണ് ആ സീന്‍ എടുത്തത്. ആ തിരിഞ്ഞ് നോട്ടത്തില്‍ തന്നെ മനസിലായി അത് മോഹന്‍ലാലല്ല, ഒടിയന്‍ മാണിക്യനാണെന്ന്. അത് വരെ കസേരിയില്‍ ചായ കുടിച്ച് ഇരുന്ന ശേഷം അപ്പുറത്ത് പോയി ഒരു ഷോട്ട് എടുത്തപ്പോള്‍ മാണിക്യനെ മാത്രമേ കണ്ടുള്ളൂ. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് ഒന്ന് തൊഴുതു, വേറൊന്നും ചെയ്യാനില്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു പകര്‍ന്നാട്ടമായിരുന്നു. ഒടിയന്‍റെ വിജയവും പരാജയവുമൊക്കെ പ്രേക്ഷകരുടെ കെെയിലാണ്. എന്നാല്‍, ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്നു ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

ചിത്രത്തിന്റെ പൂർണ്ണതക്കും പ്രൊമോഷനും വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള നിര്മാതാവാണ് ആന്റണി പെരുമ്പാവൂർ എന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു

You might also like