ജയിക്കാൻ ഏതറ്റം വരെയും പോകുന്ന ധോണി, എന്നാൽ കാണിച്ചത് ചെറ്റത്തരമെന്ന് വിമർശനം..!!

299

ലോക ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ ആയി അറിയപ്പെടുന്നയാൾ ആണ് ധോണി. ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വിജയങ്ങൾ നൽകിയിട്ടുള്ള ധോണി എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എങ്കിൽ കൂടിയും ഐപിഎലിൽ സജീവമായി നിൽക്കുകയാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാണ് ഇപ്പോൾ ധോണി. ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയി ആണ് ലോകം ഇത്തവണത്തെ കളിയെ ഉറ്റുനോക്കുന്നത്. അതെ സമയം ഫൈനലിലേക്കുള്ള ആദ്യ ക്വാളിഫൈങ് മത്സരത്തിൽ വിജയം നേടി ധോണിയും സംഘവും ഫൈനലിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഗുജറാത്തുമായി നടന്ന മത്സരത്തിൽ ധോണി പതിനാറാം ഓവറിൽ നടത്തിയ പ്രവർത്തിയെ ആണ് വിമർശനം കൊണ്ട് മൂടുന്നത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിൽ പതിനാറാം ഓവർ എറിയാൻ ധോണി പന്ത് നൽകിയത് പതിരണക്ക് ആയിരുന്നു.

എന്നാൽ ഈ ഓവർ അറിയുന്നതിന് മുന്നേ നാലു മിനിറ്റുകൾ കളിക്കളത്തിൽ ഇല്ലാത്തതിനാൽ നാല് മിനിറ്റ് ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ ബൗൾ എറിയാൻ കഴിയൂ എന്ന് അമ്പയർ അറിയിക്കുക ആയിരുന്നു. എന്നാൽ ഇത് മനസിലാക്കിയ ധോണി അനാവശ്യമായി അമ്പയറുമായി ചർച്ച നടത്തുകയും ചർച്ച നാല് മിനിറ്റ് പൂർത്തിയായതോടെ ചർച്ച നിർത്തി പതിരണക്ക് ബോള് നൽകുകയും ചെയ്തു.

ധോണി മനഃപൂർവ്വം സമയം വൈകിപ്പിച്ചതാണ് എന്നുള്ള വിമർശനങ്ങൾ പല ഭാഗത്ത് നിന്നും ഉണ്ടായ സമയത്തിൽ മുൻ അമ്പയർ ഡാരിൽ ഹാർപ്പറും ധോണിയുടെ പ്രവർത്തിയെ വിമർശിച്ച് രംഗത് വന്നിരിക്കുകയാണ്. നിർണായകമായ പതിനാറാം ഓവർ താൻ ഉദ്ദേശിച്ച ബൗളറെ കൊണ്ട് ഏറിയിപ്പിക്കാൻ വേണ്ടി ധോണി മനഃപൂർവം കളി വൈകിപ്പിക്കുക ആയിരുന്നു. ക്രിക്കറ്റിന്റെ മാന്യതയോടെ അമ്പയറിന്റെ നിർദ്ദേശങ്ങളോടും ധോണി കാണിച്ചത് ബഹുമാനമില്ലായ്മയാണ്. ധോണിക്ക് വേറെ കളിക്കാർ ബൗൾ ചെയ്യാൻ ഉണ്ടായിട്ടും ധോണി അത് ചെയ്യിക്കാൻ തയ്യാറായില്ല. ചില താരങ്ങൾക്ക് ക്രിക്കറ്റ് നിയമങ്ങൾക്ക് മുകളിൽ ഒരു വികാരമാണ്. ജയിക്കാൻ വേണ്ടി ഏതറ്റവും സ്വീകരിക്കുന്നത് നിരാശാജനകമാണ്.

You might also like