കേരളം അൺലോക്കിലേക്ക്; കുടിയന്മാർക്ക് സന്തോഷ വാർത്ത; ലോക്ക് ഡൌൺ ലഘൂകരിച്ചു..!!

134

കൊറോണ വ്യാപനത്തിൽ കുറവ് വന്നതോടെ കേരളത്തിൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. നാളെ അർദ്ധ രാത്രി മുതൽ ആണ് പുതിയ മാർഗ രേഖ നിലവിൽ വരുന്നത്. കുടിയൻമാർക്ക് ആണ് കൂടുതൽ സന്തോഷം നൽകുന്ന വാർത്ത. മദ്യശാലകൾ രാവിലെ 9 മണി മുതൽ രാത്രി 7 വരെ തുറക്കും.

ടിപിആർ വെച്ചാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. 30 ശതമാനത്തിന് മുകളിൽ ടി പി ആർ ഉള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണ് ആയിരിക്കും. ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ വെള്ളി ദിവസങ്ങളിലായി തുടരും.

വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും തുറക്കും.  9 മുതൽ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കു. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാർ ‍എത്തേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും.

എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവും. കാ‍ർഷിക – വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും.

ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് എല്ലാ അവശ്യസർവ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ അൻപത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും. എല്ലാ ശനി ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഡെൽറ്റ അടക്കമുള്ള വൈറസ് വകഭേദം നിലനിൽക്കുന്നിനാൽ കുറച്ചു ദിവസം കൂടി ജാ​ഗ്രതവേണം. പൊതുപരീക്ഷകൾ അനുവ​ദിക്കും.

റെസ്റ്റോറൻ്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുട‌രും. ആളുകൾ കൂടുന്ന ഇൻ‍ഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തിൽ തുറക്കാൻ പാടില്ല. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾ നിർവഹിക്കും.

You might also like