അഞ്ച് വർഷങ്ങൾ കാത്തിരുന്നു പിറന്ന പൊന്നോമന, തൊടുപുഴയിൽ ഏഴു വയസ്സുകാരൻ അച്ഛന്റെ അടുത്തേക്ക് യാത്രയായപ്പോൾ..!!

43

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിന് ഒടുവിൽ മരണത്തിന് കീഴടങ്ങിയ ആ ഏഴു വയസ്സുകാരൻ പിറന്നത് അമ്മയുടെയും അച്ഛന്റെയും ഏറെ വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ. 2006ൽ ആയിരുന്നു തിരുവനന്തപുരം സ്വദേശി ബിജുവും ഉടുമ്പന്നൂർ സ്വദേശിയായ യുവതിയും തമ്മിൽ വിവാഹിതർ ആയത്.

തുടർന്ന് തിരുവനന്തപുരത്ത് സ്ഥിരം താമസം ആക്കിയ ഇരുവർക്കും ഒരു കുഞ്ഞി കാൽ കാണാൻ കാത്തിരിക്കേണ്ടി വന്നത് അഞ്ച് വർഷങ്ങൾ ആണ്.

അങ്ങനെ, ദൈവത്തിന്റെ കനിവിൽ പിറന്ന ആ കുരുന്നിന്റെ ജീവൻ ആണ് ഒരു മനസാക്ഷിയും ഇല്ലാതെ ക്രൂരമായി മർദ്ദിച്ചു ഇല്ലാതെ ആക്കിയത്. ഇളയ സഹോദരൻ കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് ചേട്ടനെ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് ക്രൂരമായി മർദിച്ചത്. കൂടാതെ, തലയോട്ടി അടിച്ചു തകർക്കുകയും ചെയ്തു.

ആ ഏഴു വയസ്സുകാരൻ ഇന്ന് വേദനയുടെ ലോകത്ത് ഇല്ല. നേരത്തെ മരിച്ച അച്ഛന്റെ അടുത്തേക്ക് അവനും യാത്രയായി.

കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

You might also like