രേഹന ഫാത്തിമയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; വിധി നാളെ..!!

32

മത വികാരം വ്രണപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന ആക്ടിവിസ്റ് രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടകിട്ടണം എന്നു പോലീസ് നൽകിയ ഹർജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

ആക്ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തു. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത്തിന്റെ പേരിൽ ആണ് അറസ്റ്റ്.

എന്നാൽ അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ BSNL രഹ്നയെ ജോലിയിൽ നിന്നും താൽകാലികമായി പിരിച്ചു വിട്ടിരുന്നു.

ഹിന്ദു മതത്തെയും ശബരിമല അയ്യപ്പനെയും സോഷ്യൽ മീഡിയ വിവാദ പാരമര്ശങ്ങൾ നടത്തിയ രഹ്ന ഫാത്തിമക്ക് ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി, ഹൈക്കോടതിയിൽ അപ്പീൽ നൽകിയ റഹ്‌നക്ക് അനുകൂല വിധി കോടതിയിൽ നിന്നും ലഭിച്ചില്ല, നിരവധി ചോദ്യങ്ങൾ ആണ് കോടതി രഹ്നയോട് ചോദിച്ചത്, അയ്യപ്പഭക്ത അല്ലാത്ത താങ്കൾ എന്തിനാണ് അയ്യപ്പ ദർശനത്തിന് പോയത് എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം, അയ്യപ്പൻ ഹിന്ദു അല്ലെന്നും അയ്യപ്പൻ ഹിന്ദുക്കളുടെ മാത്രം ആരാധനാലയം അല്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത് കോടതി ചൂണ്ടിക്കാനിക്കുകയും ചെയ്തു.

ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രേഹന ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിന്റെ പേരിൽ ആദ്യം സ്ഥലംമാറ്റം അടക്കം നൽകിയിരുന്നു. മോഡൽ കൂടിയായ രഹ്നയെ മതം വികാരം വ്രണപ്പെടുത്തിയെ കേസിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.

You might also like