ഓച്ചിറയിൽ മാതാപിതാക്കളെ ഇടിച്ച് വീഴ്ത്തി 13കാരിയെ 19കാരൻ തട്ടികൊണ്ടുപോയത് സിനിമയെ വെല്ലുന്ന രീതിയിൽ..!!

36

കൊല്ലം; ഓച്ചിറയിൽ ആണ് വഴിയോര കച്ചവടക്കാർ ആയ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 13 വയസ്സ് മാത്രം പ്രായമുള്ള മകളെ റോഷനും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയത്.

ദമ്പതികൾ താമസിക്കുന്ന ഷെഡിൽ കയറി, ഇരുവരെയും ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് റോഷൻ പേൻകുട്ടിയുമായി കടന്നു കളഞ്ഞത്.

തിങ്കളാഴ്ച രാത്രിയിൽ ആണ് ഒരു സംഘം ആളുകൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയത് എന്നുള്ള പരാതിയുമായി ച്ചോവാഴ്ച രാവിലെ മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയത്. എന്നാൽ പോലിസ് അന്യസംസ്ഥാനക്കാർ ആയതുകൊണ്ട് കേസിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല. തുടർന്ന്, നാട്ടുകാർ പോലിസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അജു ഊർജിത അന്വേഷണം തുടങ്ങിയത്.

തുടർന്ന്, റോഷനും സംഘവും ആണ് പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയത് എന്ന് പോലീസ് തിരിച്ചറിയുക ആയിരുന്നു.

ഓച്ചിറ വലിയകുളങ്ങര ഭാഗത്താണ് ഇവർ വഴിക്കച്ചവടം നടത്തി വന്നിരുന്നത്. ഒരു മാസം ആയി ഇവർ ഇവിടെ കച്ചവടം നടത്തി വരുന്നുണ്ട്. രാത്രി 11 മണിയോടെയാണ് പെണ്കുട്ടിയെ കടത്തി കൊണ്ടു പോയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കായംകുളത്ത് നിന്നും കണ്ടെത്തി.

സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ ആണ് റോഷൻ. റോഷന് പെണ്കുട്ടിയുമായി പ്രണയം ആണ് തട്ടിക്കൊണ്ടു പോകാൻ ഉള്ള കാരണം എന്ന് പറയപ്പെടുന്നു. മകൻ കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷ അർഹിക്കുന്നു എന്നാണ് നവാസ് പറയുന്നത്.

കൊല്ലം എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കേസ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയത്.

You might also like