ലൊക്കേഷനിൽ മറ്റും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ബോഡി ഗാർഡ് ആയിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു; ആദരാഞ്ജലികൾ..!!

248

മലയാള സിനിമയിൽ സെക്യൂരിറ്റി ബോഡി ഗാർഡ് ആയിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്ങ്ങളാൽ ദുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോൾ ആയിരുന്നു മരണം. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ കൂടിയും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മമ്മൂട്ടിയുടെ സെറ്റിൽ സെക്യൂരിറ്റി ആയി 10 പേര് വേണം എന്നും എന്നാൽ മോഹൻലാലിന് ആണെങ്കിൽ അതിന്റെ ഇരട്ടി വേണം എന്നും ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ആരാധകർ വലിയ ആവേശത്തോടെ ആണ് സ്വീകരിച്ചത്.

സിനിമ പ്രേമികളുടെ ഉത്സവമായ ഐ എഫ് എഫ് കെയുടെ അടക്കം സുരക്ഷാ ചുമതല നോക്കുന്ന മാറനല്ലൂർ ദാസ് അദ്ദേഹത്തിന്റെ ഉയരം കൊണ്ടും അതോടൊപ്പം താരങ്ങളോടുള്ള ഇടപെടൽ കൊണ്ടും ആണ് ദാസ് സിനിമ മേഖലയിൽ കൂടുതൽ ശ്രദ്ധ നേടിയത്. കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി ഐ എഫ് എഫ് കെയുടെ സുരക്ഷാ ചുമതല നോക്കുന്നത് മാറനല്ലൂർ ദാസും ടീമും ആണ്. പ്രൊഡക്ഷൻ ജോലികളായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീടാണ് ബോഡിഗാർഡ് എന്ന നിലയിലക്ക് വന്നത്.

അങ്ങനെ ഒരാശയം സിനിമാ മേഖലയിൽ എത്തിയിട്ട് പത്തുവർഷമേ ആകുന്നുള്ളു. അതിന്റെ തുടക്കക്കാരിൽ ഒരാളാണ് അദ്ദേഹം. ആദ്യകാലങ്ങളിൽ നിർമാതാവ് കിരീടം ഉണ്ണിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ദാസ് പിന്നീട് കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തു. വീണ്ടും നാട്ടിൽ തിരിച്ചെത്തി സിനിമാ മേഖലയിൽ സജീവമായി. രണ്ടാം വരവിലാണ് ദാസ് ബോഡിഗാർഡ് എന്ന ആശയത്തെക്കുറിച്ച് ആലോചിച്ച് പ്രാവർത്തികമാക്കിയത്. ഇന്ന് ദാസിന്റെ സെക്യൂരിറ്റി ടീമിൽ നൂറിലധികം സുരക്ഷാ ജീവനക്കാരുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ബോഡിഗാർഡുകളുമുണ്ട് ദാസിന്റെ ടീമിൽ. സിനിമ പ്രൊമോഷന്റെയും മറ്റും ഭാഗമായി അന്യഭാഷാ നടന്മാർ കേരളത്തിൽ എത്തുമ്പോൾ അവർക്ക് സെക്യൂരിറ്റി നൽകുന്നതും ഇദ്ദേഹവും ടീമും ആണ്.