കാമുകിയുടെ വീട്ടിൽ ക്വാറന്റൈനായിരുന്ന അഭിഭാഷകൻ അധികാരികളെ വെട്ടിച്ചു മുങ്ങി..!!

37

കഴിഞ്ഞു ദിവസം വലിയ വാർത്ത പ്രാധാന്യം ലഭിച്ച സംഭവം ആയിരുന്നു ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ച വേളയിൽ തിരുവനന്തപുരത്ത് നിന്നും ജില്ലാ അതിർത്തി കടന്നു കാമുകിയെ കാണാൻ കൊല്ലം ചാത്തന്നൂർ എത്തിയ പ്രമുഖ അഭിഭാഷകനെ പിടികൂടുകയും കാമുകിയുടെ വീട്ടിൽ തന്നെ പോലീസ് ആരോഗ്യവകുപ്പ് എന്നിവർ ചേർന്ന് ക്വാറന്റൈൻ ആക്കുകയും ചെയ്തത്.

എന്നാൽ ഇയാൾ ഇപ്പോൾ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും മുങ്ങി. ഇരുവരും വിവാഹിതരും രണ്ടു കുട്ടികളുടെ അച്ഛനും അമ്മയും ആണ്. യുവതിയുടെ ഭർത്താവ് കോട്ടയത്ത് മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതോടെ കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ ആയി. ഇതേ തുടർന്ന് ആണ് യുവതി ബാർ അസോസിയേഷൻ ഭാരവാഹി കൂടിയായ അഭിഭാഷക കാമുകനെ വീട്ടിലേക്ക് വിളിച്ചത്. ജില്ലാ അതിർത്തി കടന്നു എത്തുന്ന പതിവ് സന്ദർശകനെ കുറിച്ച് നാട്ടുകാർക്ക് വിവരം ലഭിച്ചതോടെ പോലീസിൽ അറിയിക്കുന്നതും പിടികൂടുന്നതും.

തുടർന്ന് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പാണ് നിര്ദേശിച്ചത്. കാറും കസ്റ്റഡിയിലെടുത്തു. എന്നാൽ ഉച്ചക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ അഭിഭാഷകൻ വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരത്തേക്ക് മുങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. വിവരം അവിടുത്തെ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

അഭിഭാഷകൻ തിരുവനന്തപുരത്തേക്കു കടന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു. ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനു നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കാർ പൊലീസ് കസ്റ്റഡിയിലാണ്.

You might also like