ഏഴ് വർഷത്തെ പ്രണയം തുടർന്ന് വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് പെണ്ണ്; ആദ്യ രാത്രിയിൽ കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ..!!

58

ടെക്‌നൊപ്പാർക്ക് ജീവനക്കാരിയായിരുന്ന യുവതി കൊല്ലം സ്വദേശി ആയിരുന്ന ശ്രീറാം എന്ന പേരിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിൽ ആകുന്നത് ഏഴ് വർഷങ്ങൾക്ക് മുമ്പാണ്. യുവാവിന്റെ കുടുംബ പശ്ചാത്തലം അടക്കം അന്വേഷണം നടത്തിയിട്ടും പെണ്ണിന്റെ വീട്ടുകാർക്ക് വ്യകതമായ ഒരു വിവരം ലഭിച്ചിരുന്നില്ല.

എന്നാൽ കൂടിയും വിവാഹത്തിന് വേണ്ടി പെൺകുട്ടി വാശി കൂട്ടാൻ തുടങ്ങിയതോടെ മനസില്ലാ മനസ്സോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിൽ യുവാവിന്റെ ബന്ധുക്കൾ ആയി പരിചയം സ്ഥാപിച്ചവർ എത്താതെ ഇരുന്നപ്പോൾ യുവാവ് മറുപടി മറുപടി അവർ വന്ന വാഹനം അപകടത്തിൽ പെട്ടു എന്നും വിവാഹ മുഹൂർത്തം തെറ്റാതെ ഇരിക്കാൻ താൻ എത്തിയത് ആണ് എന്നുമാണ്.

തുടർന്ന് ചെറിയ ആശയ കുഴപ്പം ഉണ്ടായി എങ്കിൽ കൂടിയും വിവാഹം നടക്കുക ആയിരുന്നു. വിവാഹം കഴിഞ്ഞു വരന്റെ ഒറ്റമുറി വീട്ടിൽ എത്തിയപ്പോഴും ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. സംശയം മാറാഞ്ഞതിനാൽ ആഭരണങ്ങൾ ഊരി വാങ്ങി തിരികെ പോന്നു. പിന്നെയാണ് ട്വിസ്റ്റ് നടന്നത്. അവിചാരിതമായി ഭർത്താവിന്റെ സുഹൃത്തിന്റെ കാൾ വന്നത്. വരൻ ആണല്ല പെണ്ണാണ്. വേഗം രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു സന്ദേശം.

അതിനു ശേഷം മുറിയിൽ വച്ച് ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ തനിക്ക് കടങ്ങൾ ഉണ്ടെന്നും സ്വർണാഭരണങ്ങൾ തരണമെന്നും വരൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി സമചിത്തതയോടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം തന്ത്രപൂർവം വിവാഹം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പിന്നീട് നടത്തിയ ദേഹ പരിശോധനയിൽ ആണ് ഭർത്താവ് പെണ്ണാണെന്ന് മനസിലായത്. മാനഹാനിയും നാണക്കേടും കാരണം പോലീസിൽ പരാതി വേണ്ട എന്ന് പറഞ്ഞു പെണ്ണിന്റെ കുടുംബം കേസ് നൽകാതെ പിന്മാറുകയായിരുന്നു.

You might also like