ജസ്ല മാടശ്ശേരിക്ക് കാമുകൻ ഉണ്ടായിരുന്നു; അതോടെ പ്രണയം വെറുത്തു; കുറിപ്പ്..!!

117

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ പ്രശസ്തയായ ആൾ ആണ് ജസ്ല മാടശ്ശേരി. തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അതിൽ കൂടി ആണ് താൻ പ്രണയം വെറുത്തത് എന്നും ജസ്ല പറയുന്നു. കുറിപ്പ് ഇങ്ങനെ..

ചുമ്മാ ഇരുന്നപ്പോ ഉയരെ. വീണ്ടും കണ്ടു.

അങ്ങേയറ്റം പൊസ്സസ്സീവുനസും.. സംശയവും. കൊണ്ട് നടക്കുന്ന ഗോവിന്തിനോട് സിനിമ തീരുവോളം. വല്ലാത്തൊരു വെറുപ്പായിരുന്നു. കയ്യിൽ കിട്ടിയാൽ ഞെരിച്ച് പിഴിഞ്ഞ് കൊല്ലണമെന്ന് ശ്വാസമടക്കി ഞാൻ തീരുമാനിച്ചു.

ആസിഫലി ഗോവിന്ത് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു.. കാരണം ഒരു ഗോവിന്ത് അല്ല.. അനേകം ഗോവിന്തുമാരുടെ ഒരു പ്രതിനിധിയാണ് ഗോവിന്ത്.. എനിക്കറിയാവുന്ന ഒരുപാട് പല്ലവിമാരുണ്ട്..അവരുടെ കാമുകർ..

പല്ലവിമാരിലാരെങ്കിലും..എതെങ്കിലും ഒരു സുഹൃത്തിനോട് സന്തോഷത്തോടെ ഒന്ന് ചിരിച്ച് സംസാരിച്ചാൽ പോലും.. വൈകുന്നേരമാവുമ്പോഴേക്കിനും..
അവളുടെ കൈവെള്ളയിൽ കൊമ്പസി കുത്തിയിറക്കിയ മുറിപ്പാടുകൾ ഞാൻ കണ്ടിട്ടുണ്ട്.. അവളുടെ കൈവിരൽ പിന്നോട്ടൊടിച്ച് നീരു വന്നത് ഞാൻ കണ്ടിട്ടുണ്ട്.. കവിളിൽ വിരൽ പാടുകളുള്ള കാമുകിമാരെ കണ്ടിട്ടുണ്ട്.. പല്ലവിമാരുടെ ചുണ്ട് കടിച്ച് പൊളിച്ച സൈക്കോ ഗോവിന്തന്മരെ ഞാൻ കണ്ടിട്ടുണ്ട്..

എന്റേതാണ്. എന്റെ മാത്രമാണ്..എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി.. എനിക്കിഷ്ടമുള്ള hair style.. എനിക്കിഷ്ടമുള്ള വസ്ത്രം..നിന്റെ നടത്തം പോലും എന്റെ കയ്യിൽ പിടിച്ച പപ്പറ്റ് നടക്കുന്ന പോലെ എന്ന് വാശിപിടിക്കുന്ന ഗോവിന്ദന്മാരെ.. കൂട്ടുകാരികളിലൂടെ കണ്ടിട്ടുണ്ട്..

സിനിമയിലെ പല്ലവി musical atmosphere ൽ ഫ്രണ്ട്സിനൊപ്പം ഭക്ഷണം കഴിക്കെ ഗോവിന്തന്റെ കാൾ വരുമ്പോൾ..പുറത്ത് പോയി വാതിലടച്ച് ഉറങ്ങുകയാണെന്ന് പറഞ്ഞത്..ചങ്കില് വല്ലാതെ കൊണ്ടു..

സത്യം പറഞ്ഞാലറ്റു പോകുന്ന ബന്ധങ്ങൾ..
അങ്ങേയറ്റത്തെ adjust മെന്‍റിനും ശ്രമിക്കുന്നവളുടെ നിസ്സഹായത..

എനിക്കുമുണ്ടായിരുന്നു..കാമുകനായി ഒരു ഗോവിന്ത്.. സ്‌കൂൾ പഠനകാലത്ത്..

അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല. എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം എന്ന് പറഞ്ഞ ഒത്തിരി പല്ലവിമാരെ എനിക്കറിയാം.. എന്നാല് എന്റെ ഇഷ്ടങ്ങൾ മരിക്കട്ടെ.. ഞാൻ നിന്‍റെ ഇഷ്ടപ്പെട്ടവളായി മരിക്കാം എന്ന് എഴുതിയ പെണ്ണുങ്ങളെയൂം അറിയാം…

സിനിമ എല്ലാ അർത്ഥത്തിലും. പുതുമയാണ്. നേർക്കാഴ്ചായാണ്..

സ്വപ്നങ്ങളങ്ങേയറ്റം മുറുകെ പിടിക്കുന്ന ഒരു പെണ്ണിന്റെ വിജയഗാഥയാണ്..

സൗന്ദര്യത്തിന് പുതിയ നിർവചനം ടോവിനോയിലൂടെ ലോകം കേട്ടത്…
തീയറ്ററിൽ മുഴങ്ങിയ നിറഞ്ഞ കയ്യടി..ഇപ്പോഴും മുഴങ്ങുന്നു….
അത് മനസ്സിലാക്കി കൊടുക്കലായിരുന്ന്…

ജനം നെഞ്ചിലേക്കാവാഹിച്ചു എന്ന് തന്നെയാണ്.

വല്ലാതെ ഞാൻ നിശബ്ദമായപ്പോയത്..
മകളുടെ മുഖം ആസിഡൊഴിച്ച് ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്ന ഒരച്ചനോട് പ്രതിയുടെ അച്ഛൻ.. മകന്റെ ഭാവി സുരക്ഷിതത്തെ കുറിച്ച് സംസാരിക്കാൻ വരുമ്പോൾ..പല്ലവി
കേട്ട് വന്ന്.. ആ കസേരയെടുത്ത്..മുഖം മറച്ച തട്ടം മാറ്റി ..നിശബ്ദയായി നോക്കുന്ന നോട്ടമാണ്.. ദഹിച്ചു പോകും…
ഏതൊരാളും.. തൻ്റെ ജീവിതം..തൻ്റെ സ്വപ്നങ്ങൾ..ആഗ്രഹങ്ങൾ പ്രതീക്ഷകൾ..
എല്ലാം..

അതിലുണ്ട്..ഒരു നീറ്റലായി..
കടരയേക്കാൾ ആ നോട്ടത്തിന് മൂർച്ചയുണ്ടായിരുന്നു..

ഉയരെ..

വര : ന്‍റെ Jijo Soman ചേട്ടായി.