മരക്കാർ, ബ്രോ ഡാഡിയടക്കം ആശിർവാദിന്റെ എല്ലാ ചിത്രങ്ങളും ഒടിടിയിലേക്ക്; ഇനി തീയറ്ററിൽ ആഘോഷമാക്കാൻ മോഹൻലാൽ ചിത്രങ്ങളില്ല..!!

2,254

മലയാളത്തിലെ ഏറ്റവും വലിയ നിർമാണ കമ്പിനിയായ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ആണ് ഇപ്പോൾ ചാനലുകളിൽ അടക്കം ചൂടുള്ള ചർച്ച.

മരക്കാർ റിലീസ് ആയി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ ഇനി ആശിർവാദിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഒടിടിയിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നുള്ള സൂചനകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നൂറുകോടിയിൽ വരുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോഹൻലാൽ സിനിമ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പം മഞ്ജു വാര്യർ , സുനിൽ ഷെട്ടി , പ്രണവ് മോഹൻലാൽ , പ്രഭു , കീർത്തി സുരേഷ് , അടക്കം വലിയ താരനിരയാണ് ഉള്ളത്. ഈ സിനിമ തീയറ്ററിലേക്ക് എത്തണം എങ്കിൽ നാൽപ്പത് കോടി തീയറ്റർ അഡ്വാൻസ് നൽകണം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.

കൂടാതെ മറ്റു സിനിമകൾ മൂന്നു ആഴ്ച റീലീസ് ചെയ്യാൻ പാടുള്ളതുമല്ല. എന്നാൽ ഇത്തരത്തിൽ കണിശമായ നിബന്ധനകൾ വെച്ചതോടെ ഫിയോക്ക് പ്രതിനിധികളും ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ച പരാജയമായി മാറി.

എന്നാൽ മോഹൻലാൽ സിനിമ മരക്കാർ ആമസോൺ പ്രൈം വാങ്ങുകയും ഒപ്പം ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം വാങ്ങുകയും ചെയ്താലും ആന്റണി പെരുമ്പാവൂരിന് നഷ്ടം വരുന്നത് 7 കോടിയോളം രൂപ ആണെന്ന് സുരേഷ് കുമാർ പറയുന്നത്.

അതുകൊണ്ടു തന്നെ ആ നഷ്ടം നികത്തണം എങ്കിൽ മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി , ട്വൽത്ത് മാൻ , എലോൺ തുടങ്ങിയ സിനിമകളും ഓൺലൈൻ റിലീസ് ആയി നൽകേണ്ടി വരുമെന്ന് ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് സുരേഷ് കുമാർ പറയുന്നത്.

ഇ ചിത്രങ്ങൾ കൂടി ഒടിടി റിലീസ് ആയി എത്തിയാൽ തീയറ്ററുടമകൾക്ക് വലിയ നഷ്ടം തന്നെ ആയിരിക്കും ഉണ്ടാവുക.

Bro daddy movie

മലയാളത്തിൽ ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ നേടി കൊടുക്കാൻ കഴിയുന്ന താരമാണ് മോഹൻലാൽ. എന്നാൽ ആന്റണി പെരുമ്പാവൂർ തീയറ്ററുമകളുടെ സംഘടനയിൽ നിന്നും രാജി വെക്കാൻ തീരുമാനം അറിയിച്ചത് അടക്കമുള്ള തീരുമാനങ്ങൾ വന്നതോടെ ഇനിയൊരു മോഹൻലാൽ ആശിർവാദ് സിനിമ തീയറ്ററിൽ കാണാൻ കഴിയുമോ എന്നുള്ള ആശങ്ക മോഹൻലാൽ ആരാധകർക്കും ഉണ്ട്.

You might also like