മമ്മൂട്ടി, മോഹൻലാൽ എന്നൊന്നും ഇല്ല; ഉപഭോക്താക്കളെ കബളിപ്പിച്ചാൽ ജയിൽ ശിക്ഷ; പുതിയ ഭേദഗതി ഇങ്ങനെ..!!

94

പരസ്യങ്ങളും പരസ്യ വാചകങ്ങളും കണ്ട് സാധാനങ്ങൾ വാങ്ങാൻ ഓടുന്നവർ ആണ് മലയാളികളിൽ അധികവും, ലാഭത്തിൽ സാധനങ്ങൾ കിട്ടാൻ ഉള്ള ശ്രമം തന്നെയാണ് എല്ലായിടത്തും, എന്നാൽ സാധനങ്ങൾ വാങ്ങാൻ എത്തിയാൽ ഈ പറയുന്ന ഓഫർ ഒന്നും തന്നെ ചിലപ്പോൾ ഉണ്ടാവില്ല. അങ്ങനെ കബിളിപ്പിക്കപ്പെട്ടവർ നമ്മളിൽ ഏറെയും. എന്നാൽ ഇനി ആ പണി നടക്കില്ല.

ഇനി കടയുടമ ഉപഭോക്താക്കൾക്ക് മോഹന വാഗ്ദാനങ്ങൾ നടത്തി പറ്റിച്ചാൽ മൂന്ന് വർഷം വരെയാണ് തടവ് ശിക്ഷ. വ്യാജ ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ച് ജനങ്ങളുടെ കബളിപ്പിക്കുന്ന നടിനടന്മാർക്കും ശിക്ഷ ബാധകമാണ്. ഒരുവർഷം വരെ ജയിൽ ശിക്ഷയാണ് ഇവർക്ക് ലഭിക്കുന്നത്. കാലഹാരണപെട്ട ഉപഭോകൃത സംരക്ഷണ ബിൽ ഒഴിവാക്കി പുത്തൻ നിയമങ്ങളുമായി ലോക്സഭാ പുതിയ ബിൽ പാസാക്കിയത്.

32 വർഷങ്ങൾക്ക് ശേഷമാണ് ഉപഭോകൃത് സംരക്ഷണ ബിലിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ വരുത്തിയത്, പുതിയ നിയമ പ്രകാരം ഓണ്ലൈൻ ഷോപ്പിംഗ് വഴിയുള്ള തട്ടിപ്പുകൾക്കും തടയിടുകയാണ് ലക്ഷ്യം. ഉപഭോക്താക്കൾ പറ്റിക്കപ്പെട്ടാൽ കടയുടമയെ മൂന്ന് വർഷവും പരസ്യത്തിൽ അഭിനയിക്കുന്ന നടീനടമാർക്ക് 1 വർശവുമാണ് ശിക്ഷ.1986ലെ ഉപഭോകൃത സംരക്ഷണ ബിൽ പരിഷ്കരിച്ചാണ് പുതിയ ബിൽ ഭേദഗതികൾ വരുത്തിയത്.

മായം ചേർന്ന ഉൽപ്പന്നങ്ങൾ വിറ്റ് ഉപഭോക്താക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ കടയുടമക്ക് ഏഴ് വർഷം വരെ കഠിന തടവും ഉപഭോക്താക്കൾക്ക് മരണം സംഭവിക്കുകയാണെങ്കിൽ തടവിന് ഒപ്പം പത്ത് ലക്ഷം രൂപ പിഴവും ആണ് ശിക്ഷ.

ടെലികോം, ഓണ്ലൈൻ വ്യാപാരം, ഭവന നിർമ്മാണം എന്നിവ തുടങ്ങി എല്ലാം തന്നെ കൻസ്റ്റമേർ പ്രൊട്ടക്ഷൻ ആക്ടിന്റെ കീഴിൽ ആക്കിയിട്ടുണ്ട്.

You might also like