കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം തൃശൂരിൽ അരങ്ങേറിയത്. കഴിഞ്ഞ മൂന്നു വർഷമായി നീതുവും നിധീഷും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. തന്നെ ചതിച്ച് മറ്റൊരു യുവാവുമായി പെണ്കുട്ടി പ്രണയത്തിൽ ആയോ എന്നുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാവിലെ 6.30 ഓടെ പെണ്കുട്ടിയുടെ വീട്ടിൽ എത്തിയ നിധീഷ്, ഏറെ നേരം സംസാരിച്ച ശേഷം വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന്, കയ്യിൽ കരുതിയിരുന്ന പ്രത്യേകതരം കത്തി ഉപയോഗിച്ച് കുത്തുക ആയിരുന്നു.
ശരീരത്തിൽ നിരവധി തവണ കുത്തിയതിന്റെ മുറിവുകൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവിൽ ഏറെയും കഴുത്തിൽ ആണ്.
ശരീരത്തിൽ നിരവധി തവണ കുത്തിയ ശേഷം നിധീഷ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുക ആയിരുന്നു. ശരീരത്തിൽ 60% ഭാഗം തീയിൽ കത്തി എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, കത്തി കൊണ്ട് കുത്തിയത് തടയാൻ ശ്രമിച്ചത് കൊണ്ട് കയ്യിലും കുത്തുകൾ കൊണ്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അമ്മ ചെറുപ്പത്തിൽ തന്നെ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത നീതു, അമ്മാവന്റെ വീട്ടിൽ മുത്തശ്ശിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരുടെയും പ്രണയം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. ബി ടേക് വിദ്യാർത്ഥിനി ആയിരുന്നു നീതു. നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…