ഇന്നലെ രാത്രിയാണ് ആലപ്പുഴ എസ് എൽ പുരത്ത് വെച്ച് നാട്ടുകാരും നടൻ സുധീറും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നാട്ടുകാരുമായി വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് തല്ലിൽ കലാശിക്കുകയും ചെയ്തത്.
എന്നാൽ, ഈ വിഷയത്തെ കുറിച്ച് വാർത്തകൾ ശരിയല്ല എന്നാണ് സുധീർ പറയുന്നത്. സ്വന്തം സഹോദരനെ കാരണം ഇല്ലാതെ തല്ലുന്നത് കാണുമ്പോൾ ഏത് ഒരാളും ചെയ്യുന്നതെ താനും ചെയ്തത് എന്ന് സുധീർ പറയുന്നു.
സുധീർ പറയുന്നത്,
ഞാനും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് റോഡിൽ കിടന്ന് അടിയുണ്ടാക്കി എന്നാണ് വാർത്തകൾ വന്നത്. ഇതിനെ കുറിച്ച് കൂടുതൽ ഒന്നും പ്രതികരിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, എന്നെ അറിയുന്ന സുഹൃത്തുക്കൾ സത്യം അറിയണം എന്നാണ് താൻ കരുതുന്നത്. താൻ കഴിഞ്ഞ ഒന്നര വർഷമായി മദ്യപാനം ഇല്ല.
ശരീരത്തെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല എന്റെ നാട് ആണ് കണിച്ചുകുളങ്ങര. എന്റെ അച്ഛനെയും അമ്മയെയും കണ്ട് സുഹൃത്ത് താമസിക്കുന്ന ഒരു ഹോട്ടലിൽ നിന്നും തിരിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെയും കൂട്ടി ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവിടെ എത്തിയത്. രണ്ട് വണ്ടിയിലായിരുന്നു യാത്ര. എന്റെ കാറിൽ മൂന്നുപേർ. പുറകിലെ കാറിലും മൂന്നുപേർ. ആ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാറിൽ നിന്നിറങ്ങിയ ഒരാൾ കുടിച്ച് ബോധമില്ലാതെ വണ്ടിക്ക് വിലങ്ങായി നിൽക്കുന്നു. ഹോണടിച്ചപ്പോൾ മാറാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞുതന്നെ നിന്നു.
തുടർന്ന്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നോക്കിയ ശേഷം വെളിനാട്ടുകാരൻ ആണെന്ന് തോന്നിയപ്പോൾ വാഹനത്തിലേക്ക് അടിക്കുക ആയിരുന്നു. ഇത് കണ്ട വാഹനം ഓടിക്കുന്ന സുഹൃത്ത് മനോജ് ഇറങ്ങി ചെല്ലുക ആയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കവും ഉന്തും തള്ളും ഓകെ ഉണ്ടായി. പിന്നീട്, വലിയ വഴക്കിലേക്ക് മാറുക ആയിരുന്നു. വഴക്ക് വലുതായപ്പോൾ പിന്നിലെ വാഹനത്തിൽ ഉണ്ടായിരുന്ന അനിയനും കൂട്ടുകാരും എത്തുകയും, വഴക്ക് മൂർച്ഛിച്ച് പോലീസ് എത്തി. പോലീസ് ഞങ്ങളെ ജീപ്പിൽ കയറ്റുക ആയിരുന്നു.
എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് പൊലീസ് ജീപ്പിൽ മാന്യമായി കയറിയിരുന്ന ഞാൻ അവിടേയ്ക്ക് ചെല്ലുന്നത്. അനിയന്റെ ഉടുതുണി പറിച്ചായിരുന്നു അവർ ആക്രമിച്ചത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവർ എന്നെ തിരിച്ചുതല്ലിയപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്. പൊലീസുകാരെയും ഇവർ അസഭ്യം പറഞ്ഞു. ഭയങ്കര ബഹളമായിരുന്നു. അവസാനം പൊലീസുകാർ എല്ലാവരെയും പിടിച്ചുകൊണ്ടുപോയി.
കള്ളുകുടിച്ചിട്ടാണ് ഞാൻ പ്രശ്നമുണ്ടാക്കിയതെങ്കിൽ പൊലീസ് എന്റെ മെഡിക്കൽ എടുക്കില്ലേ, അത് പിന്നീട് വലിയ പ്രശ്നമാകില്ല. ഈ സംഭവം അവര്‍ ഉണ്ടാക്കിയതാണ്. എറണാകുളംകാരാണെന്നു കരുതിയാണ് ബഹളം തുടങ്ങുന്നത്. എന്നാൽ ഞാൻ നടനാണെന്ന് മനസ്സിലാക്കിയിട്ടുപോലും അവർ വെറുതെ വിട്ടില്ല. ഞങ്ങളുടെ മനോബലവും ആത്മധൈര്യവും കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഞാൻ ഇറങ്ങി ചെന്നില്ലായിരുന്നെങ്കിൽ അനിയനെ അവർ കൊന്നേനെ.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…