മോഹൻലാൽ ആരാധകർക്ക് ഇന്നും ആഘോഷമാക്കാൻ കഴിയുന്ന ഒരു ഗാനം ആണ് ജോഷി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ നരൻ എന്ന ചിത്രത്തിലെ വേൽമുരുകാ ഹാരോ ഹര എന്ന് തുടങ്ങുന്ന ആഘോഷ ഗാനം. മോഹൻലാൽ വലിയ രീതിയിൽ ഡാൻസ് കളിച്ച ചിത്രം കൂടി ആണ് നരനിലെ ഈ ഗാനത്തിൽ ആയിരുന്നു.
ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു ഗാനം നരനിൽ ഉണ്ടാവാൻ ഉള്ള കാരണം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. അത്തരത്തിൽ ഒരു ഗാനം ചിത്രത്തിൽ വേണം എന്ന് ആവശ്യപ്പെട്ടത് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരുന്നു എന്ന് ദീപക് ദേവ് പറയുന്നു. നരസിംഹത്തിലെ പോലെ ഒരു ഗാനം വേണമെന്നായിരുന്നു അദ്ദേഹം തന്നോട് ആവശ്യപ്പെട്ടത്.
ദീപക് ദേവിന്റെ വാക്കുകൾ ഇങ്ങനെ..
വേൽമുരുക ഗാനം ചെയ്യുന്ന സമയത്തിൽ സംവിധായകൻ ജോഷി സാർ ആണെങ്കിൽ കൂടിയും അതുപോലെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണെങ്കിൽ കൂടിയും തന്നോട് ആവശ്യപ്പെട്ടത് ലാലേട്ടന്റെ ഒരു സെലിബ്രെഷൻ പാട്ടിനു വേണ്ടി ആയിരുന്നു. ആന്റണി ചേട്ടൻ പ്രത്യേകം വന്നു പറഞ്ഞത് നരസിംഹത്തിലെ ധാം കിണക്ക ധില്ലാം ധില്ലാം എന്ന പോലെയുള്ള ഒരു ഗാനം വേണം എന്നായിരുന്നു.
ആ പാട്ട് ഒരു പഞ്ചാബി ഫ്ലേവറുള്ള ഗാനം ആയിരുന്നു. അതുകൊണ്ടു തന്നെ പഞ്ചാബി ആക്കുവാൻ കഴിയില്ല. കാരണം ഇത് വേൽമുരുകയാണ്. അപ്പോൾ ആ ട്യൂണിന്റെ എസ്സൻസും നമ്മുടെ നാട്ടിലെ ചെണ്ടയുമൊക്കെയിട്ട് സംഭവിച്ചു പോയതാണ് വേൽമുരുകാ.. പിന്നീട് ആ ഗാനം ആളുകൾ ഏറ്റെടുക്കുകയും ഇന്നും സെലിബ്രെറ്റ് ചെയ്യുകയും ചെയ്യുന്നു.. – ദീപക് ദേവ് ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…